Saturday, April 14, 2007

ദിവ്യദേശങ്ങള്‍ - 6. തിരുമൂഴിക്കുളം

കേരളത്തില് ആലുവ നഗരത്തിലാണ് തിരുമൂഴിക്കുളം സ്ഥിതി ചെയ്യുന്നത്. ആലുവായിലോ എറണാകുളാത്തോനിന്ന് ബസ്സുവഴിയ്ക്കോ നമുക്ക് മൂഴിക്കുളത്തെത്താവുന്നതാണ് . മൂഴിക്കുളത്തു നിന്നും ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നമുക്കീ ധാമത്തില്‍ എത്തിച്ചേരാവുന്നതാണ് . അല്ലെങ്കില്‍ കാലടി റെയില്‍വേ സ്റ്റേഷനില്‍ നിന്നും 7 മൈല്‍ പടിഞ്ഞാറോട്ട് സഞ്ചരിച്ചാലും ഇവിടെ എത്തിച്ചേരാവുന്നതാണ്. ഇവിടെയും താമസ സൌകര്യങ്ങള്‍ വളരെക്കുറവാണ്.

പൂജാ സമയത്ത് ഒരു വിധത്തിലുള്ള സംഗീതോപകരണങ്ങളും ഇവിടെ ഉപയോഗിക്കാറില്ല എന്നുള്ളതാണിവിടുത്തെ ഏറ്റവും വലിയ പ്രത്യേകത.

ലക്ഷ്മീ ദേവിയ്ക്കിവിടെ പ്രത്യേക സന്നിധി ഇല്ലെന്നുള്ളതും മറ്റൊരു പ്രത്യേകതയാണ് . ആലുവ നദി ഈ ക്ഷേത്രപരിസരത്തു കൂടിയാണൊഴുകുന്നത്. ക്ഷേത്ര ഗോപുരവും, മണ്ഡപവും പ്രകാരവുമെല്ലാം രാമ സഹോദരനായ ലക്ഷ്മണനാണ് നിര്‍മ്മിച്ചത്. ഇതു കൂടാതെ അദ്ദേഹം മറ്റു പല സേവകളും ഈ ക്ഷേത്രത്തിനു വേണ്ടി ചെയ്തിട്ടുണ്ട്.

രാമായണ കാലഘട്ടത്തില്‍ ശ്രീരാമനെ കാട്ടിലേയ്ക്കയച്ചതറിഞ്ഞ് ഭരതന്‍ അദ്ദേഹത്തെ തിരികെ വിളിച്ചു കോണ്ടു വന്ന് പട്ടാഭിഷേകം നടത്താനായി അവിടേയ്ക്ക് അന്വേഷിച്ചു ചെല്ലുകയും, ഭരതന്‍ ദുഷ്ടലാക്കോടെയാണ് തങ്ങളെ തേടിവരുന്നതെന്ന് തെറ്റിദ്ധരിച്ച ലക്ഷ്മണന്‍ അയോദ്ധ്യയില്‍ നിന്നു വരുന്ന ഭരതനെ കണ്ട് ദേഷ്യമടക്കാന്‍ കഴിയാതെ ഭരതനെ വധിയ്ക്കുവാനായി അങ്ങോട്ട് പാഞ്ഞു. പിന്നിട് ശ്രീരമാനിടപെട്ട് അദ്ദേഹത്തെ സമാധാനിപ്പിയ്ക്കുകയാണുണ്ടായത്. പിന്നിട് ഭരതന്‍റെ സദുദ്ദേശം ലക്ഷ്മണന് മനസ്സിലാവുകയും ഈ ദുഷ്ചിന്തയില്‍ മനം നൊന്ത ലക്ഷ്മണന്‍ തന്‍റെ പാപത്തിന് പ്രായശ്ചിത്തം ചെയ്യുന്നതിനായി ഈ ക്ഷേത്രത്തിലേയ്ക്ക് വരുകയും മൂഴിക്കുളത്തപ്പനെ ആരാധിയ്ക്കുകയും ചെയ്തു.

ആ സമയത്ത് ഭരതന്‍ അവിടേയ്ക്ക് വരുകയും ലക്ഷ്മണനെ സസ്നേഹം കെട്ടിപ്പിടിയ്ക്കുകയും വളരെ നല്ലകാര്യങ്ങള്‍ അന്യോന്യം സംസാരിയ്ക്കുകയും ചെയ്തു. അത്തരം സാന്ത്വന വചനങ്ങളെ മൊഴി എന്നാണ് പറയാറ്. അതായത് നമ്മുടെ സംസാര ഭഷയെയാണ് മൊഴി എന്നു പറയുന്നത്. അതുകൊണ്ട് തന്നെ ഈ സ്ഥലത്തിന്‍ മൊഴി എന്നു പേരു വന്നു. അങ്ങനെ ജനങ്ങള് തിരുമൊഴിക്കളം എന്നു വിളിച്ചു തുടങ്ങി പില്‍ക്കാലത്ത് അത് തിരുമൂഴിക്കുളം ആയി മാറുകയും ചെയ്തു.

പാപം ചെയ്യുകയും അതിന്‍ പ്രതി വിഷ്മിയ്ക്കുകയും പ്രയശ്ചിത്തം ചെയ്യുകയും ചെയ്താല്‍ ഭഗവാന് ഒരാളുടെ തെറ്റുകള്‍ പൊറുക്കുമാറാകും എന്നതാണ് ഭരത ലക്ഷ്മണ ലീലയിലൂടെ നമുക്കിവിടെ മന്‍സ്സിലാക്കാന്‍ സാധിയ്ക്കുന്നത്. ഇവിടെ ഭഗവാന്‍ വിശ്വമിത്ര മഹര്‍ഷിയ്ക്കും പുത്രന്‍ ഹരീതയ്ക്കും ദര്‍ശനം നല്‍കുകയുണ്ടായി. ഇവിടെ നിന്നുമാണ് ഭഗവാന്‍ തന്‍റെ ശ്രീ ശക്തിമന്ത്രം വ്യാഖ്യാനിച്ചത്.

ഇവിടുത്തെ മൂലവിഗ്രഹം തിരുമൂഴിക്കുളത്തപ്പനാണ്. ശ്രീ സുക്തിനതപ്പെരുമാളെന്നും ഭഗവാനെ അറിയപ്പെടുന്നുണ്ട്. നിന്ന തിരുകോലത്തിലാണ് ഭഗവാനിവിടെ വാണരുളുന്നത്. ലക്ഷ്മീ ദേവിയിവിടെ മധുരവേണി നാച്ചിയാരെന്നാണറിയപ്പെടുന്നത്. നമ്മാള്‍വാര്‍ പത്ത് പാശുരാമങ്ങളിവിടെ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഇവിടുത്തെ പുഷ്കരണി ശംഖ തീര്‍ത്ഥമെന്നാണറിയപ്പെടുന്നത്, രാമാനുജനായ ഭരതന്‍റെ ഹംസമാണല്ലോ ശംഖ് കൂടാതെ തന്‍റെ പാപത്തില്‍ നിന്നു കരകയറാന്‍ ലക്ഷ്മണനോടൊപ്പം ഭരതനും ചേര്‍ന്നതു കൊണ്ടിതിനെ സംഗതീര്‍ത്ഥമെന്നും അറിയപ്പെടുന്നുണ്ട്. ഇവിടുത്തെ വിമാനം വൃത്താകൃതിയിലുള്ള സൌന്ദര്യവിമാനമാകുന്നു.

1 comment:

എന്‍റെ ഗുരുനാഥന്‍ said...

രാമായണ കാലഘട്ടത്തില്‍ ശ്രീരാമനെ കാട്ടിലേയ്ക്കയച്ചതറിഞ്ഞ് ഭരതന്‍ അദ്ദേഹത്തെ തിരികെ വിളിച്ചു കോണ്ടു വന്ന് പട്ടാഭിഷേകം നടത്താനായി അവിടേയ്ക്ക് അന്വേഷിച്ചു ചെല്ലുകയും