Thursday, May 24, 2007
ചര്‍വ്വിത ചര്‍വ്വണം:7.സനാതന ധര്‍മ്മം
അതാണ് നമ്മുടെ ധര്‍മ്മം അല്ലെങ്കില്‍ സനാതന ധര്‍മ്മം. വാമൊഴിയിലൂടെ പറയുകയാണെങ്കില്‍ ധ ര്‍മ്മം എന്നത് നമ്മുടെ പ്രവര്‍ത്തിയാണ്, മതമാണ്, അല്ലെങ്കില്‍ നാം സഞ്ചരിയ്ക്കുന്ന പാതയാണ്. ധര്‍മ്മത്തിന്റെ രൂഢമൂല മായ അര്‍ത്ഥം കാതല്‍ എന്നാണ് അല്ലെങ്കില്‍ ഒന്നിന്റ്റെ നിലനില്പിന് കാ രണമായ അടിസ്ഥാന വസ്തു എന്ന താണ്; ഉദാഹരണമായി ഉപ്പുരസം ഉപ്പിന്റെ കാതലാണ് എന്ന് പറയാവുന്നതു പോലെ – നിങ്ങള്‍ക്കൊരിയ്ക്ക ലും ഉപ്പ് രസത്തെ ഉപ്പില്‍ നിന്നും വേര്‍പെടു ത്താനാവില്ല. ചൂടും പ്രകാശവും അഗ്നിയുടെ രണ്ടുതര ത്തിലുള്ള ആധാര വസ്തുവാണ് അല്ലെ ങ്കില്‍ കാതലാണ് എന്നതു പോലെയാണത്; അതാണതിന്റെ ധര്‍മ്മം. അതുപോലെ ത ന്നെ ഒരു ജീവ സത്തയുടെ പൊതു പ്രകൃതി എന്നത് മറ്റുള്ളവരുമായുള്ള ബന്ധം സ്ഥാപിയ്ക്കലാണ്, അല്ലെങ്കില്‍ സേവനങ്ങളാണ്
മതം യഥാര്‍ത്ഥത്തില്‍ അര്‍ത്ഥമാക്കുന്നത് പുന:സ്ഥാപിയ്ക്കപ്പെടുന്ന ബന്ധത്തെയാണ് . ഈശ്വരനു മായും ബന്ധ പുന:സ്ഥാപനം അതാണ് ഈ ലോകത്തിലുള്ള എല്ലാ മതങ്ങളുടെയും മൌലികമായ ധര്‍മ്മം. യോഗയ്ക്കും മറ്റൊരര്‍ത്ഥമില്ല: ഈശ്വരനുമായുള്ള പുനരേകീകരണം. അത്തരത്തിലുള്ളൊരു ബന്ധം പുനസ്ഥാപിയ്ക്കുന്നതിന് സേവനങ്ങളിലൂടെയാണ് സാദ്ധ്യമാകുന്നത്.
ചുരുക്കത്തില്‍ നമ്മുടെ ഘടനാപരമായ വ്യക്തിത്വം എന്നത് വിവക്ഷിച്ചിരിയ്ക്കുന്നത് ഈശ്വരനു മായുള്ള ബന്ധത്തിലൂടെയാണ് . നമുക്കാവശ്യം വേണ്ട ഘടകങ്ങളിലൊന്നാണ് സേവനം. അതുകൊ ണ്ട് തന്നെ നാം എല്ലാവരും വലിപ്പച്ചെറുപ്പമില്ലാതെ ഈശ്വരന്റെ സേവകരാണ്, അതാണ് നമ്മുടെ സനാതന ധര്‍മ്മം, നമ്മുടെ ശാശ്വതമായ പ്രവൃത്തിയും, മതവും അതു തന്നെയാണ് .
Monday, April 30, 2007
ദിവ്യദേശങ്ങള് - 10. തിരുവനന്തപുരം



ഒന്നാമത്തെ വാതിലിലൂടെ തിരുമുഖവും, രണ്ടാമത്തെ വാതിലിലൂടെ തിരു ഉദരവും, മൂന്നാമത്തെ വാതിലിലൂടെ ഭഗവാന്റെ പാദ പദ്മങ്ങളും നമുക്ക് ദര്ശിയ്ക്കാവുന്നതാണ്. ഈരേഴു പതിന്നാലു ലോകങ്ങളുടെയും ഏക നാഥനായ ഭഗവാന് സ്വര്‍ഗ്ഗാധിപനായി ഇന്ദ്രനെ വാഴിയ്ക്കുകയും മഴയുടെ ദേവനായ വരുണനെ ഒരു പ്രധാനപ്പെട്ട വ്യക്തിയാക്കി ഇന്ദ്രലോകത്ത് അധിവസിപ്പിയ്ക്കുകയും ചെയ്തു. ഭൂമിയെ ഫലപൂയിഷ്ഠമാക്കുന്നതിനും ധനാര്‍ജ്ജനത്തിനും മഴ അത്യാവശ്യമായതിനാല്‍ വരുണന്റെ സ്ഥാനവും തുലോം ചെറുതല്ല താനും . അതുപോലെ തന്നെ ഗ്രഹാധിപതിയായ ഇന്ദ്രനും ഗ്രഹങ്ങളുടെ സ്ഥാനം നിര്‍ണയിയ്ക്കുന്നതിനും രാത്രിയും പകലും അളക്കുന്നതിനും അതിലൂടെ നമ്മുടെ ജീവിതം സുഗമ മാക്കുന്നതിനും മറ്റുമുള്ള അദ്ദേഹത്തിന്റെ സംഭാവനകളും അപ്രമേയമാണ്. അതുപോലെ തന്നെയാണ് ശിവ ഹംസമായ രുദ്രന്മാരുടെയും സ്ഥാനം. ഇവര്‍ക്ക് മൂന്നുപേര്‍ക്കും ഒരിയ്ക്കല്‍ എന്തോ പ്രവൃത്തി ദോഷത്തിന് ശാപം ലഭിയ്ക്കുകയ്ണ്ടായി. അങ്ങനെ അനന്ത പദ്മനാഭ സ്വാമിയാണ് ഇന്ദ്രനും, വരുണനും ഏകാദശി രുദ്രന്മാര്ക്കും ശാപമോക്ഷമരുളിയത്.
ഒരിയ്ക്കല്‍ ഈ ക്ഷേത്രത്തിനടുത്തായി ദിവാകരയോഗി എന്നൊരു താപസന് പാര്‍ത്തിരുന്നു. ആദ്ധ്യാത്മിക കാര്യങ്ങളില്‍ വളരെ താത്പര്യമുണ്ടായിരുന്ന ദിവാകരയോഗിയ്ക്ക് മുക്തിപ്രാപിയ്ക്കുന്നതില്‍ വളരെയധികം താത്പര്യമുണ്ടായിരുന്നു. അതിനായി അദ്ദേഹം ഈ ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലത്ത് സലഗ്രാമപൂജ ആരംഭിച്ചു. ആ സമയത്ത് ഭഗവാന് കഷ്ടിച്ച് രണ്ടുവയസ്സ് മാത്രം പ്രായമുള്ളൊരു ബാലന്റെ രൂപത്തില്‍ അവിടെ പ്രത്യക്ഷമാകുകയും ആ സാലഗ്രാമവുമെടുത്തുകൊണ്ട് ഓടി മറയുകയും ചെയ്തു. ഇതു കണ്ട ദിവാകര യോഗി ദേഷ്യത്തില്‍ ബാലന് പിന്നാലെ പായുകയും അവസാനം ആ ബാലന് ഒരു വടവൃക്ഷത്തിന്റെ പൊത്തിലേയ്ക്ക് കയറി മറയുന്നത് അദ്ദേഹം കാണുമാറായി. അപ്പോള്‍തന്നെ ആ മരം കടപുഴുകി നിലം പതിയ്ക്കുകയും ചെയ്തു. അവിടെ ഭഗവാന് വിഷ്ണുരൂപത്തില്‍ ദിവാകരയോഗിയ്ക്ക് പൂര്‍ണ്ണരൂപ ദര്‍ശനമരുളുകയും അദ്ദേഹത്തെ അനുഗ്രഹിയ്ക്കുകയും ചെയ്തു. കൂടാതെ അദ്ദേഹത്തിന്റെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരം ഭഗവാന് ശയനരൂപിയായി പിന്നീട് പ്രത്യക്ഷമാകുകയും ചെയ്തു. അതിനുശേഷം എല്ലാദിവസവും ദിവാകരയോഗി ഭഗവാന് പൂജകളറ്പ്പിയ്ക്കാന്‍ തുടങ്ങി.
ഭഗവാനിവിടെ പ്രത്യക്ഷമായ യഥാര്‍ത്ഥരൂപം തടിയിലായിരുന്നുവെങ്കിലും ഇപ്പോഴുള്ള രൂപം ഉണ്ടാക്കിയിരിയ്ക്കുന്നത് 12000 സാലഗ്രാമശിലകള്‍കൊണ്ടാണ്, അതിനുമുകളില്‍ കടുശര്‍ക്കര(ചുണ്ണാമ്പിന്റെയും, വെണ്ണക്കല്ലിന്റെയും, ശര്‍ക്കരപാവിന്റെയും, കടുകിന്റെയും ഒരു മിശ്രിതം) തേച്ച് രൂപപ്പെടുത്തിയിരിയ്ക്കുന്നു.
കേരളത്തിലെ ക്ഷേത്ര നിര്‍മ്മാണ വൈദഗ്ദ്ധ്യങ്ങളുടെയും ദ്രാവിഡശില്പ ചാതുര്യത്തിന്റെയും ഒരു മിശ്രിതരുപമാണിവിടെ സമ്മേളിച്ചിരിയ്ക്കുന്നത്. പുറംചുവരുകളിലെല്ലാം ചുമര്‍ചിത്രങ്ങളാല്‍ അലംകൃതമാണ് .
നരസിംഹദേവനും ശ്രീകൃഷ്ണനും ശ്രീ ഹനുമാനും ഇവിടെ പ്രത്യേക സന്നിധിയാണുള്ളത്. ഈ സന്നിധികളിലെല്ലാം തന്നെ ഇപ്പോഴും ഓരോ ലീലകള്‍ നടക്കുന്നുണ്ടെന്നുള്ളതും ഈശ്വര സാക്ഷാത്കാരത്തിന്റെ മകുടോദാഹരണങ്ങളാണ്.
1750ലെ ചരിത്ര പ്രസിദ്ധമായൊരു ചടങ്ങിലൂടെ അന്ന് തിരുവിതാംകൂര്‍ ഭരിച്ചിരുന്ന മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് തന്റെ രാജ്യത്തെ ഈ ക്ഷേത്രത്തിലെ വിഗ്രഹത്തിന് മുന്നില്‍ ദക്ഷിണയായി അര്‍പ്പിയ്ക്കുകയും ഒരുദാനമായത് തിരിച്ചുവാങ്ങി പദ്മനാഭസേവകനായി അവിടം ഭരിയ്ക്കുകയും ചെയ്തു. അവിടുന്ന് തുടങ്ങി അദ്ദേഹത്തിന്റെ പിന്ഗാമികളെല്ലാം തന്നെ അത് പിന്തുടരുകയാണുണ്ടായത്. ഇന്നീ ക്ഷേത്രത്തില്ക്കാണുന്ന പല പുതുക്ക പണികളുടെയും സൂത്രധാരന്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവാണ്. 1798ല്‍ പണിതീര്‍ന്ന പടിഞ്ഞാറന്‍ ഗോപുരവും അദ്ദേഹത്തിന്റെ മറ്റൊരു സംഭാവനയാണ്.
സ്വര്‍ണ്ണത്താല്‍ പൊതിഞ്ഞ കൊടിമരമാണിവിടുത്തെ മറ്റൊരു പ്രത്യേകത. കൊടിമരത്തിനടുത്തായൂള്ള കുലശേഖര മണ്ഡപം 17-അം നൂറ്റാണ്ടിലെ ശില്പചാതുര്യത്തിന്റെ ഉത്തമോദാഹരണമാണ്. 540അടി നീളത്തിലുള്ള പ്രകാരവും ദീപലക്ഷ്മികളാലംകൃതമായ കല്‍ത്തൂണുകളും ഇവിടുത്തെ മറ്റനേകം പ്രത്യേകതകളിലൊന്നാണ്.
യോഗനരസിംഹ പ്രതിഷ്ഠയ്ക്ക് മുന്നിലായി സ്ഥിതിചെയ്യുന്ന ഹനുമാന് സന്നിധിയില്‍ വെണ്ണകാപ്പുകോലത്തിലെ നറുവെണ്ണ ഒരിയ്ക്കലും(ഏതു കാലാവസ്ഥയിലും) ഉരുകാറില്ലെന്നുള്ളതും ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്. ഇത്തരം വൈചിത്യങ്ങളായ പ്രത്യേകതകളുള്ള ഈ ക്ഷേത്രം എന്തുകൊണ്ടും ഭക്തകോടികള്‍ക്കുള്ള ഒരു വരദാനം തന്നെയെന്നുള്ളതിന് സംശയം ലവലേശമില്ല തന്നെ.
Sunday, April 29, 2007
ശ്രീമദ് ഭാഗവതം(വിവര്‍ത്തനം): സ്കന്ധം-1 അദ്ധ്യായം:6

ആഗലേയത്തിലുള്ള ഈ അറിവിന്റെ ഭണ്ഠാരത്തെ മലയാളീകരിയ്ക്കാന്‍ ശ്രമിയ്ക്കുകയാണിവിടെ. ഈ താളിലേയ്ക്കു കടന്നു വരുന്ന ഓരോ ആളുടെയും അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങുന്നു:
സ്കന്ധം ഒന്ന്
ഏവം നിഷമ്യ ഭഗവാന്
ദേവര്‍ഷേര്‍ ജന്മ കര്‍മ്മച
ഭൂയഃ പാപ്രച്ച തം ബ്രഹ്മന്‍
വ്യാസഃ സത്യവതീ-സുതഃ
ഭിക്ഷുഭിര്‍ വിപ്രവസിതേ
വിജ്ഞാന ദേഷതൃഭിസ് തവ
വര്‍ത്തമാനോ വയസ്യ അദ്യേ
തതഃ കിം അകരോദ് ഭവാന്
വര്‍ത്തിതം തേ പരം വയഃ
കഥം ചേദം ഉദാശ്രക്ഷിഃ
കലേ പ്രപ്തേ കലേവരം
സ്മൃതിം തേ മുനി-സത്തമ
ന ഹി ഏഷ വ്യവധാത് കാല
ഏഷ സര്‍വ്വ-നിരാകൃതിഃ
ഭിക്ഷുഭിര്‍ വിപ്രാവസിതേ
വിജ്ഞാനദേഷതൃഭിര്‍ മമ
വര്‍ത്തമാനോ വയസ്യ അദ്യേ
തത ഏതദ് അകരസം
ഏകാത്മജ മേ ജനാനി
യോസിന് മൂഢ ച കിങ്കരി
മയ്യ് ആത്മജേ അനന്യ-ഗതൌ
ചക്രേ സ്നേഹാനുബന്ധനം
ഒരു സാധാരണ വീട്ടുജോലിക്കാരിയായ എന്റെ മാതാവിന്റെ ഒരേയൊരു സന്തതിയായിരുന്നു ഞാന്‍. ആയതിനാല്‍ എന്നില്‍ മാത്രമായിരുന്നു അവര്‍ക്കുള്ള ആകെയൊരു ആശ്രയം അതുകൊണ്ട് തന്നെ അവരെന്നെ സ്നേഹപാശത്താല്‍ ബ ന്ധിതനാക്കി.
ശ്ലോകം 7
ശാശ്വതന്ത്ര ന കല്പസിദ്
യോഗ-ക്ഷേമം മമേച്ഛതി
ഈശസ്യ ഹി വസേ ലോകോ
യൊശ ദാരുമയി യഥാ
മാതാവെന്നെ നന്നായി സം രക്ഷിക്കണമെന്നാശിച്ചു എന്നാല്‍ അവര്‍ സ്വതന്ത്രയല്ലാത്ത കാരണം, എനിയ്ക്കായി ഒന്നു ചെയ്യാനവര്‍ക്കായില്ല. ഈ ലോകത്തിന്റെ മുഴുവന്‍ നിയന്ത്രണവും നിയന്താവും പരമാത്മാവുമായ ഭഗവാനിലാണ് കുടികൊള്ളുന്നത് എന്നിരിയ്ക്കെ; ഇവിടെയുള്ള ഓരോ ജീവസത്തയും പാവകളിക്കാരന്റെ കൈയ്യിലുള്ള തടിപ്പാവ കണക്കെയാണ് .
ശ്ലോകം 8
അഹം ച തദ്-ബ്രഹ്മ-കുലേ
ഉസിവംസ് തദ്-ഉപേക്ഷയ
ദിഗ്-ദേശ-കാലവ്യുത്പന്നോ
ബാലകഃ പഞ്ച-ഹയനഃ
എനിക്ക് അഞ്ചുവയസ്സായ സമയത്ത് ഞാനൊരു ബ്രാഹ്മണ വിദ്യാലയത്തിലാണ് താമസിച്ചിരുന്നത്. അപ്പോളെനിയ്ക്ക് അമ്മയുടെ സ്നേഹം മാത്രമേ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നുള്ളൂ, പുറം ലോകവുമായെനിയ്ക്ക് യാതൊരു പരിചയവുമുണ്ടായിരുന്നില്ല.
ശ്ലോകം 9
ഏകദ നിര്ഗതം ഗേഹദ്
ദുഹന്തിം നിഷി ഗം പതി
സര്‍പോ അദസത് പദ സ്പൃഷ്ടഃ
കര്‍പണം കാല-ചോദിതഃ
ഒരിയ്ക്കല്‍ എന്റെ നിര്‍ധനയായ മാതാവ് പശുവില്‍ നിന്ന് പാല് നുകരുന്നതിന് പുറത്തേയ്ക്കിറങ്ങിയ ആ രാത്രിയില്‍ അവരുടെ കാലില്‍ സര്‍പ ദംശനമേറ്റു, പരമമായ കാലത്തിന്റെ മറ്റൊരു ലീലയായി ഞാനതിനെ കരുതി.
ശ്ലോകം 10
തദാ തദ് അഹം ഈശസ്യ
ഭക്താനാം സം അഭിപ്സതഃ
അനുഗ്രഹം മന്യമാനഃ
പ്രതിഷ്ഠം ദിസം ഉത്തരം
ഭക്തര്‍ക്ക് എന്നും അനുഗ്രഹവര്‍ഷം ചൊരിയാന്‍ കാത്തിരിയ്ക്കുന്ന ഭഗവാന്റെ ഒരു പ്രത്യേക കാരുണ്യമായി ഞാനതിനെ കരുതുകയും, അങ്ങനെ ചിന്തിച്ച് ഞാന്‍ വടക്കന്‍ ദിക്കിനെ ലക്ഷ്യമാക്കി യാത്രയാവുകയും ചെയ്തു.
സ്ഫിതാന്‍ ജനാപദംസ് തത്ര
പുര-ഗ്രാമ-വ്രജാകരന്‍
ഖേത-ഘര്‍വത-വതിസ് ച
വനാനി ഉപവനാനി ച
അവിടം വിട്ട് പോന്നതിനു ശേഷം ഞാന്‍, അനേകം വികസിതങ്ങളായ ആസ്ഥാന നഗരങ്ങളിലൂടെയും, പട്ടണങ്ങളിലൂടെയും, ഗ്രാമങ്ങളിലൂടെയും, വളര്‍ത്തുമൃഗശാല കളിലൂടെയും, ഖനികളിലൂടെയും, വിളനിലങ്ങളിലൂടെയും, താഴ്വാരങ്ങളിലൂടെയും, പൂന്തോട്ടങ്ങളിലൂടെയും, ഞാറ്റടികളിലൂടെയും വനങ്ങളിലൂടെയും ഉപവനങ്ങളിലൂടെയും കാഴ്ചകള്‍ കണ്ടു നടന്നു.
ശ്ലോകം 12
ചിത്ര-ധാതു-വിചിത്രദൃന്‍
ഇഭ-ഭഗ്ന-ഭുജ-ദ്രുമന്‍
ജലശയന്‍ ചിവ-ജലാന്‍
നളിനിഃ സുര-സേവിതഃ
ചിത്ര-സ്വനൈഃ പത്ര-രതൈര്‍
വിഭ്രമദ് ഭ്രാമര-ശ്രീയഃ
വിവിധ ധാതുക്കളായ സ്വര്‍ണ്ണം, വെള്ളി, ചെമ്പ്, എന്നിവയുടെ ശേഖരങ്ങള്‍ നിറഞ്ഞ കുന്നുകളിലൂടെയും പര്‍വ്വതപ്രദേശങ്ങളിലൂടെയും സ്വര്‍ഗ്ഗലോകത്തിലെ അപ്സരസ്സുകള്‍ മാത്രം ചൂടാറുള്ള മനോഹരമായ താമരകള്‍ വിരിയുന്ന, മദോന്മത്തരായ തേനീച്ചകള്‍ വിരാജിയ്ക്കുന്ന, പക്ഷികളുടെ കളകൂചനങ്ങള്‍ നിറഞ്ഞ ജല ശ്രോതസ്സുകള്ളുള്ള പാടശേഖരങ്ങളിലൂടെയും ഞാന്‍ കടന്നു പോയി.
ശ്ലോകം 13
നള്‍-വേണു-സരസ്-തന്ബാകുശ-
കീചക-ഗാഹ്വരം
ഏക ഏവതീയതോ അഹം
അദ്രക്ഷം വിപീനം മഹത്
ഘോരം പ്രതിഭയാകരം
വ്യാലോലുക-ശിവജീരം
അതിനുശേഷം ഞാനേകനായി കുറ്റിക്കാടുകളിലൂടെയും, മുളങ്കാടുകളിലൂടെയും ഈറ്റശേഖരങ്ങളിലൂടെയും, പുല്‍മേടുകളിലൂടെയും, കളകള്‍ നിറഞ്ഞ പ്രദേശങ്ങളിലൂടെയും ഗുഹമുഖങ്ങളിലൂടെയും ഒരാള്‍ക്ക് ഒറ്റയ്ക്ക് സഞ്ചരിയ്ക്കാന്‍ പ്രയാസമേറിയ പ്രദേശങ്ങളിലൂടെയുമൊക്കെ ഞാന്‍ ചുറ്റിസഞ്ചരിച്ചു. സൂത്രശാലികളായ നരിക്കൂട്ടങ്ങളുടെയും മൂങ്ങകളുടെയും അത്യുഗ്ര വിഷം പേറുന്ന സര്‍പ്പങ്ങളുടെയും വിഹാര കേന്ദ്രങ്ങളായ ഭയാനകങ്ങളായ ഉള്‍വനങ്ങളിലൂടെയും ഞാന്‍ യാത്രചെയ്തു.
ശ്ലോകം 14
പരിസ്രന്തേന്ദ്രിയാത്മഹം
തൃത്-പരിതോ ബുഭുക്ഷിതഃ
സ്നാത്വ പിത്വാ ഹ്രദേ നാദ്യ
ഉപാസ്പൃഷ്ടോ ഗത-ശ്രമഃ
അങ്ങനെ സഞ്ചരിയ്ക്കുന്നതിനിടയില്‍ ശാരീരികവും മാനസികവുമായി ഞാന്‍ വളരെയധികം ക്ഷീണിതനായി എന്നു മാത്രവുമല്ല വല്ലാതെ വിശന്നും ദാഹിച്ചും വലഞ്ഞു. അങ്ങനെ ഒരു നദിയുടെ തടാകം പോലുള്ളതീരത്ത് നിന്ന് സ്നാനം ചെയ്യുകയും ജലപാനം ചെയ്ത് എന്റെ ദാഹത്തെ ശമിപ്പിയ്ക്കുകയും ചെയ്തു. ജലസ്പര്‍ശം ഏറ്റ മാത്രയില്‍ തന്നെ എന്റെ ക്ഷീണം പാടെ ഇല്ലാതായി.
ശ്ലോകം 15
തസ്മിന് നിര്‍മനുജേ ആരണ്യേ
പിപ്പലോപസ്ത ആശ്രിതഃ
ആത്മനാത്മാനാം ആത്മസ്ഥം
യഥ-ശ്രുതം അചിന്തയം
സ്നാനമൊക്കെ കഴിഞ്ഞ് ഒരു പേരാലിന്റെ തണലില്‍ ആ വിജനമായ വനത്തില്‍ ഞാന്‍ എന്റെ ഉള്ളില്‍ കുടികൊള്ളുന്ന പരമാത്മാവിനെ, ആ ബുദ്ധിമാന്മാരായ മുക്താത്മാക്കള് പറഞ്ഞു തന്ന രീതിയില്‍ എന്റെ ബുദ്ധിയ്ക്കനുസൃതമായി ധ്യാനിയ്ക്കാനാരംഭിച്ചു.
ധ്യായയതസ് ചരണാംഭോജം
ഭവ-നിര്‍ജീത-ചേതസ
ഔത്കന്ത്യാശ്രു-കലാക്ഷസ്യ
ഹൃദ്യാസിന്‍ മേ സനൈര്‍ ഹരിഃ
എപ്പോഴാണോ ഞാന്‍ എന്റെ മനസ്സിനെ ആത്മീയസ്നേഹമായി മാറ്റി പരമദിവ്യോത്തമ പുരുഷനായ ഭഗവാനെ ധ്യാനിയ്ക്കാനാരംഭിച്ചത് എന്റെ കണ്ണുകളില്‍ നിന്ന് കണ്ണു നീര് ധാരധാരയായി താഴോട്ടൊഴുകാനാരംഭിച്ചു, എന്നുമാത്രവുമല്ല ഒട്ടും താമസം വിനാ പരമദിവ്യോത്തമപുരുഷനായ ഭഗവാന് ശ്രീ കൃഷ്ണന് എന്റെ ഹൃത്തിലെ താമരത്താരില്‍ പ്രത്യക്ഷമാവുകയും ചെയ്തു.
ശ്ലോകം 17
പ്രേമാതിഭാര-നിര്‍ഭിന്നാപുലകങോ
അതിനിര്‍വൃതഃ
ആനന്ദ-സമ്പ്ലവേ ലിനൊ
നപസ്യം ഉഭയം മുനേ
അല്ലയോ വ്യാസദേവ, ആ സമയത്ത് സന്തോഷാതിരേകത്തിന്റെ അതിര് വരമ്പുകളെ ഭേദിച്ച് എന്റെ ശരീരത്തിലെ ഓരോ രോമകൂപങ്ങളും ഉത്തേജിതമായി. ആ ഹര്‍ഷോന്മാദ സാഗരത്തിലാറാടിയ എനിയ്ക്ക് ഭഗവാനേയോ എന്നെത്തന്നെയുമോ കാണാനായില്ല.
ശ്ലോകം 18
രുപം ഭഗവതോ യത് തന്
മാനഃ-കാന്തം സുചാപഹം
അപസ്യാന്‍ സഹസോത്തസ്തേ
വൈക്ലവ്യാദ് ദുര്‍മാന ഇവ
യഥാരുപത്തിലുള്ള ഭഗവാന്റെ ആ ആത്മീയരുപം മനസ്സിന്റെ ആഗ്രഹങ്ങളെയൊന്നാകെ ശമിപ്പിയ്ക്കുകയും വളരെ പെട്ടെന്നു തന്നെ മാനസികമായ എല്ലാ അനനുരൂപമായ വസ്തുതകളെയും തുടച്ചു നീക്കുകയും ചെയ്തു. ആ രൂപം കണ്ണുകളില്‍ നിന്ന് അപ്രത്യക്ഷമാകുന്നതിനനുസൃണമായി, ഞാനാ നിര്‍വൃതിയില്‍ നിന്നുണരുകയും പ്രിയപ്പെട്ടതെന്തോ നഷ്ടമായ രീതിയില്‍ ഞാന്‍ അസ്വസ്ഥനാവുകയും ചെയ്തു.
ശ്ലോകം 19
ദിദൃക്ഷുസ് തദ് അഹം ഭൂയഃ
പ്രാണിധായ മനോ ഹൃദി
വിക്ഷാമനോ അപി നപസ്യം
അവിതൃപ്ത ഇവാതുരഃ
ഭഗവാന്റെ ആ ആത്മീയരുപത്തെ ഒന്നുകൂടി കാണുവാന്‍ ഞാന്‍ ആഗ്രഹിച്ചു, പക്ഷെ അവിടുത്തെ ഒന്നുകൂടി കാണുന്നതിനുള്ള അടങ്ങാത്ത അഭിവാഞ്ജയാല് ഞാന്‍ വീണ്ടും വീണ്ടും എന്റെ മനസ്സിനെ ഏകാഗ്രമാക്കാന്‍ ശ്രമിച്ചു പക്ഷെ അതൊരിയ്ക്കലും സാദ്ധ്യമായിരുന്നില്ല, അങ്ങനെ എന്നില്‍ അസംതൃപ്തി പുനരാഗമിച്ചു, അങ്ങനെ എന്റെ മനസ്സ് വളരെയധികം വേദനിച്ചു.
ശ്ലോകം 20
ഏവം യതന്തം വിജാനേ
മാം ആഹഗോചരോ ഗിരം
ഗംഭീര-സ്ലക്ഷണയ വച
സുചഃ പ്രസമയണ്‍ ഇവ
ആ വിജനമായ സ്ഥലത്ത് വച്ച് ഞാന്‍ നടത്തിയ ശ്രമങ്ങളെ കണ്ട, എല്ലാ ലൌകികമായ വിവരണങ്ങള്‍ക്കും ആത്മീയ പരിവേഷം നല്കുന്ന പരമദിവ്യോത്തമപുരുഷനായ ഭഗവാന് വളരെ ഗാഭിര്യത്തോടെയും സൌമ്യമായ വാക്കുകളിലൂടെയും എന്നോട് സംസാരിച്ച് എന്റെ കൊടിയ വിഷാദത്തെ ഇല്ലാതാക്കി.
ഹന്താസ്മിന്‍ ജന്മനി ഭവാന്
മ മാം ദ്രഷ്ടും ഇഹര്‍ഹതി
അവിപക്വ-കാശായനം
ദുര്‍ദര്‍ശോ അഹം കുയോഗിനം
ഓ നാരദാ (ഭഗവാന് അരുള്‍ചെയ്തു), “നിനക്കൊരുപക്ഷേ ഈ ജന്മത്തിലിനി എന്നെ കാണാന്‍ കഴിയില്ല എന്നുള്ളതില്‍ എനിയ്ക്ക് അതിയായ ദുഃഖ മുണ്ട്. എനിയ്ക്കുവേണ്ടിയുള്ള സേവനങ്ങള്‍ പൂര്‍ത്തിയാക്കാത്തവര്‍ക്കും ഭൌതികമായ കലുഷിതങ്ങളില്‍ നിന്ന് പൂര്‍ണമായും മുക്തി ലഭിയ്ക്കാത്തവര്‍ക്കും എന്നെ കാണാനേ സാധിയ്ക്കുകയില്ല”.
ശ്ലോകം 22
സകൃദ് യദ് ദര്ശിതം രൂപം
ഏതത് കാമയാ തേ അനഘ
മത്-കാമഃ സനകൈഃ സാധു
സര്‍വ്വാന്‍ മുഞ്ച്തി ഹൃച്-ചയന്
ഓ നന്മയുള്ളൊരുവനേ, എന്റെ വ്യക്തിഗത സ്വരൂപം നീ ഒരിയ്ക്കല്‍ മാത്രമേ കണ്ടിട്ടുള്ളൂ, അതെന്നിലേയ്ക്കുള്ള നിന്റെ ആഗ്രഹങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കുന്നതിന് വേണ്ടി മാത്രമായിരുന്നു, കാരണം എന്നിലേയ്ക്കെത്തുവാന്‍ നീ എത്രമാത്രം ആഗ്രഹിയ്ക്കുന്നുവോ അത്രയും കൂടുതല്‍ എല്ലാ ഭൌതിക ആഗ്രഹങ്ങളില്‍ നിന്നും നിനക്ക് മുക്തി ലഭിയ്ക്കും.
ശ്ലോകം 23
സത്-സേവയാദിര്‍ഘയാപി
ജത മയി ദൃധ മതിഃ
ഹിത്വവദ്യം ഇമം ലോകം
ഗന്ധ മജ്-ജാനതം അസി
കുറച്ചു ദിവസങ്ങളാണെങ്കില്‍ക്കൂടി പരമ സത്യത്തിനായി ഒരു ഭക്തനര്‍പ്പിയ്ക്കുന്ന സേവകള്‍ ഒരുവന്റെ ബുദ്ധിയെ എന്നില്‍ ഉറപ്പിയ്ക്കുകയും സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. തത്ഫലമായി അയാള്‍ പരിതാപകരമായ ഭൌതികലോകത്തിലെ ഇന്നത്തെ അവസ്ഥകളെ ഉല്ലഘിച്ച് അത്മീയലോകത്തില്‍ എന്റെ സഹചാരിയായിത്തീരുകയും ചെയ്യുന്നു.
ശ്ലോകം 24
മതിര് മയി നിബദ്ധേയം
ന വിപദ്യേത കര്‍ഹിചിത്
പ്രജ-സര്‍ഗ്ഗ-നിരോധേ അപി
സ്മൃതിസ് ച മദ്-അനുഗ്രഹാത്
എന്നില്‍ ബുദ്ധിപരമായി ഭക്തിയുത ഭഗവദ് സേവനം നടത്തുന്ന ഒരാള്‍ ഒരിയ്ക്കലും ധ്വംസിയ്ക്കപ്പെടുന്നില്ല. സൃഷ്ടി-സംഹാരങ്ങളുടെ സമയങ്ങളില്പ്പോലും അവരുടെ ഇത്തരം ആത്മീയ ഓര്‍മ്മകള്‍ എന്റെ ദയയാല്‍ തുടര്‍ന്നു നിലനില്ക്കുകയും ചെയ്യുന്നു.
ശ്ലോകം 25
ഏതവദ് ഉക്ത്വോപരരാമ തന് മഹദ്
ഭൂതം നാഭോ-ലിംഗം അലിംഗം ഈശ്വരം
അഹം ച തസ്മൈ മഹതം മഹീയസേ
ശീര്‍ഷ്നാവനാമം വിദാധേ അനുകമ്പിതഃ
അതിനുശേഷം കണ്ണുകള്‍ക്ക് ഗോപ്യമല്ലാത്ത ആ പരമമായ പ്രമാണ പുരുഷന്, ആ അതിശയകരമായി വര്‍ത്തിച്ച ശബ്ദസാക്ഷാത്കാരം തന്റെ അരുളപ്പാടുകള്‍ നിര്‍ത്തി, അപ്പോള്‍ ഞാന്‍ പ്രത്യുപകാരം മെന്നോണം ശിരസ്സുകള്‍ കുനിച്ച് എന്റെ ആദരവുകളര്പ്പിച്ചു.
നാമാനി അനന്തസ്യ ഹത-ത്രപഃ പതന്‍
ഗുഹ്യാനി ഭദ്രാണി കൃതാനി ച സ്മരന്‍
ഗം പര്യതംസ് തുഷ്ട-മന ഗത-സ്പൃഹഃ
കാലം പ്രതിക്ഷാന്‍ വിമദോ വിമത്സരഃ
അങ്ങനെ ഞാന്‍ തുടര്‍ച്ചയായുള്ള നിര്‍ശ്ചരികളിലൂടെ ഭഗവാന്റെ പുണ്യനാമത്തെയും മഹിമാനങ്ങളെയും ഭൌതിക ലോകത്തിലെ കീഴ്വഴക്കങ്ങളെയൊക്കെ കാറ്റില്‍പറത്തി കൊണ്ട് ഉരുവിടാനാരംഭിച്ചു. അത്തരത്തിലുള്ള ഉരുവിടലുകളും ആത്മീയ ലീലകളുടെ ഓര്‍മ്മിയ്ക്കലും ഒരു അനുഗ്രഹം തന്നെയാണ് . അങ്ങനെ ഞാന്‍ ഈ ലോകം മുഴുവന്‍ ചുറ്റികറങ്ങി, എനിയ്ക്ക് പൂര്‍ണ്ണ തൃപ്തി കൈവന്നു, കൂടാതെ ഞാന്‍ അനുകമ്പയുള്ളവനും അസൂയയില്ലാത്തവനുമായി മാറി.
ശ്ലോകം 27
ഏവം കൃഷ്ണ-മതേര് ബ്രഹ്മന്‍
നാശക്താശ്യാമളാത്മനഃ
കാലഃ പ്രാദുരാഭൂത് കലേ
തദിത് സൌദാമനി യഥാ
അതുകൊണ്ട്, ഓ ബ്രാഹ്മണനായ വ്യാസദേവ, കാലത്തിന്റെ കുത്തൊഴുക്കില്‍ കൃഷ്ണചിന്തയില്‍മാത്രം വിരാജിച്ച്കൊണ്ട്, അതുകൊണ്ട് തന്നെ മറ്റ് ആശാപാശങ്ങളേതുമില്ലാതെ, ഭൌതികമാലിന്യങ്ങളില്‍ നിന്ന് തികച്ചും ഞാന്‍ മുക്തനായി, ഒരു മിന്നല്പിണറിന്റെ ആകസ്മികമായ തിളക്കത്താലെന്നപോലെ ഞാനെന്റെ ഭൌതിക സാഹചര്യങ്ങളില്‍ നിന്ന് ആത്മീയമായ അടിത്തറയിലേയ്ക്ക് കുടിയേറി.
ശ്ലോകം 28
പ്രയുജ്യമാനേ മയി തം
ശുദ്ധം ഭഗവതീം തനും
അരാബ്ദ-കര്‍മ്മ-നിര്‍വാണോ
ന്യാപതാത് പഞ്ച-ഭൌതികഃ
പരമ ദിവ്യോത്തമപുരുഷനായ ഭഗവാന്റെ സഹചാരിയാവാന്‍ തക്കവണ്ണം ഒരു ആത്മീയ ശരീരം എനിയ്ക്കവിടുത്തെ കൃപയാല്‍ ലഭിച്ചപ്പോള്‍, അഞ്ച് ഭൌതിക മൂലകങ്ങള്‍ കൊണ്ടുണ്ടാക്കിയ ശരീരത്തെ ഞാനുപേക്ഷിച്ചു, അങ്ങനെ ഞാനാര്‍ജ്ജിച്ച എല്ലാ ഫലേച്ഛയോടെയുള്ള കര്‍മ്മ ഫലങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ തത്ക്ഷണം നിലച്ചു.
ശ്ലോകം 29
കല്പാന്ത ഇദം അദയാ
ശയനേ അംഭസ്യ ഉദന്വതഃ
ശിസയീശോര്‍ അനുപ്രാണം
വിവിസേ അന്തര്‍ അഹം വിഭോഃ
കല്പാന്തകാലത്തില്, എപ്പോഴാണോ പരമദിവ്യോത്തമപുരുഷനായ ഭഗവാന് നാരായണന് കാരണ സമുദ്രത്തില്‍ കിടന്നത്, സൃഷ്ടിചെയ്യുന്നതിനാവശ്യമായ എല്ലാ മൂലകങ്ങളുമായി ബ്രഹ്മാവും, അവിടുത്തെ ഉച്ഛോസത്തിലൂടെ ഞാനും അവിടുത്തെ ഉള്ളിലേയ്ക്ക് പ്രവേശിച്ചു.
ശ്ലോകം 30
സഹസ്ര-യുഗ-പര്യന്തേ
ഉദ്ധായേദം ശിസൃക്ഷതഃ
മരീചി-മിശ്ര ഋഷയഃ
പ്രാണേഭ്യോ അഹം ച ജജ്നിരേ
4,300,000,000 സൂര്യ വര്‍ഷത്തിന് ശേഷം, എപ്പോഴാണോ ബ്രഹ്മാവ് ഭഗവാന്റെ ആജ്ഞയാല്‍ സൃഷ്ടികര്‍മ്മങ്ങള്‍ക്കായി വീണ്ടും ഉണര്‍ന്നെണീറ്റത്, ഭഗവാന്റെ ആത്മീയ ശരീരത്തില്‍ നിന്നും ഋഷിവര്യന്മാരായ മരിചി, അംഗീരസ്സ്, അത്രി മുതലായവരെ സൃഷ്ടിച്ചു കൂടാതെ ഞാനും അവരോടൊപ്പം പ്രത്യക്ഷമായി.
(തുടരും)
Tuesday, April 17, 2007
ദിവ്യദേശങ്ങള് - 9. തിരുവല്ല


Sunday, April 15, 2007
ദിവ്യദേശങ്ങള് - 8. തിരു ആറന്മുള

പ്രധാനപ്പെട്ട ശ്രീകൃഷ്ണ ധാമങ്ങളായ ഗുരുവായൂര്‍, തൃച്ചംബരം, തിരുവാര്‍പ്, അംബലപ്പുഴ എന്നിവയിലൊന്നാണ് ആറന്മുള. ക്ഷേത്ര കവാടമുള്‍പ്പടെ നാല് തൂണുകളിലായിട്ടാണ് ചുറ്റുമതിലുണ്ടാക്കിയിരിയ്ക്കുന്നത്. കിഴക്കേ നടയ്ക്ക് 18 പടവുകളാണുള്ളത്. എന്നാല്‍ വടക്കേ നടയുടെ 57 പടവുകള്‍ താണ്ടി പമ്പയാറ്റില്‍ എത്താവുന്നതാണ് .

ഇവിടെ

ദിവ്യദേശങ്ങള് - 7. തൃപ്പുലിയൂര്‍

പഞ്ച പാണ്ഡവരിലൊരാളായ ഭീമനാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്.ഭഗവാനിവിടെ മായപിറാന്‍ എന്നാണറിയപ്പെടുന്നത്. സപ്തര്‍ഷികളായ അത്രിമുനി, വസിഷ്ടര്‍, കശ്യപമുനി, ഗൌദമമുനി, ഭരദ്വാജമുനി വിശ്വമിത്രമുനി, ജമദഗ്നിമുനി എന്നിവര്‍ പോര്‍ക്കൊടി നാച്ചിയാരോടും ഇന്ദ്രനോടുമൊപ്പം ഭഗവാനെ പൂജിയ്ക്കുകയും മുക്തി പ്രാപിയ്ക്കുകയും ചെയ്തു.
എന്നാലിതറിഞ്ഞ ഭഗവാന് കൃത്യയെ നശിപ്പിയ്ക്കുന്നതിനായി ഇന്ദ്രനെ അവിടേയ്ക്കയച്ച് സപ്തര്ഷികളെ രക്ഷിയ്ക്കുകയാണുണ്ടായത്. അങ്ങനെ സപ്തര്ഷികളെ രക്ഷിച്ച ഭഗവാന് അവര്‍ക്ക് മുക്തി നല്‍കുകയും ചെയ്തു.
Saturday, April 14, 2007
ദിവ്യദേശങ്ങള് - 6. തിരുമൂഴിക്കുളം

ലക്ഷ്മീ ദേവിയ്ക്കിവിടെ പ്രത്യേക സന്നിധി ഇല്ലെന്നുള്ളതും മറ്റൊരു പ്രത്യേകതയാണ് . ആലുവ നദി ഈ ക്ഷേത്രപരിസരത്തു കൂടിയാണൊഴുകുന്നത്. ക്ഷേത്ര ഗോപുരവും, മണ്ഡപവും പ്രകാരവുമെല്ലാം രാമ സഹോദരനായ ലക്ഷ്മണനാണ് നിര്‍മ്മിച്ചത്. ഇതു കൂടാതെ അദ്ദേഹം മറ്റു പല സേവകളും ഈ ക്ഷേത്രത്തിനു വേണ്ടി ചെയ്തിട്ടുണ്ട്.

Thursday, April 12, 2007
ചര്‍വ്വിത ചര്‍വ്വണം:6.ആത്മാവ്

ആത്മാവിന് ഒരു ശരിയും വ്യക്തവുമായ നിര്‍വചനം നല്കുവാന് പ്രയാസ മാണെങ്കിലും അതിന്റെ ഗുണങ്ങളെക്കുറിച്ചറിഞ്ഞാല്‍ കൂടുതല്‍ നമുക്ക് അതിനെക്കുറിച്ച് വ്യക്തമാവുന്നതാണ്.
ആത്മാവിന്റെ ഗുണങ്ങള്‍:
1.സനാതനമായി അതൊരു സ്വതന്ത്ര വ്യക്തിത്വമാണ് അല്ലെങ്കില്‍ ഒരു വ്യക്തിഗതമായ തിരിച്ചറിയലാണ് .
2.ആനന്ദം അന്വേഷിക്കലാണതിന്റെ സ്വഭാവം
3.സത്-ചിത്-ആനന്ദ(സനാതനമാണ് , ജ്ഞാനാര്‍ജ്ജനം ചെയ്യുന്നു, നിര്‍വൃതി തേടുന്നു)
4.ആദ്ധ്യാദ്മികമാണ് /ഭൌതികതയുമായി ഇഴുകിച്ചേരില്ല
5.പതിനായിരം സൂര്യന്മാരെക്കാളും ശക്തം
6.പരമാത്മാവുമായിച്ചേര്‍ന്ന് ഹൃത്തില്‍ വാഴുന്നു.
7.എല്ലായ്പ്പോഴും ആശ്രിതനാണ് ; ഈശ്വരനുമായോ അവിടുത്തെ ഊര്‍ജ്ജങ്ങളുമായി മാത്രം അഭയം തേടുന്നു.
8.ഈശ്വരനുമായി സനാതനമായ ഭാഗഥേയത്വം വഹിയ്ക്കുന്നു അതുകൊണ്ട് തന്നെ ഈശ്വരന്റെ അതെ ഗുണഗണങ്ങളാണ് ആത്മാവിനും
9.ഭഗവാന്റെ സേവകനോ സ്നേഹിതനോ ആണ്.
10.ഈശ്വരനാല്‍ നിയന്ത്രണ വിധേയനാണ് .
11.ഈശ്വരസേവയാണ് പൊതുസ്വഭാവം
12.സൂര്യന് സൌരയൂഥത്തെ ദ്യുതിപ്പിയ്ക്കുന്നതുപോലെ ശരീരത്തെ ആകമാനം അവബോധം കൊണ്ട് ആത്മാവ് ദ്യുതിപ്പിയ്ക്കുന്നു.
13.ജനിമൃതികളില്ല.
14.കേശാഗ്രത്തെ പതിനായിരത്തിലൊരംശമായി വിഭജിച്ചാല്‍ കിട്ടുന്നതാണ് അതിന്റെ വലുപ്പം
15.പൊട്ടിയ്ക്കാന്‍ കഴിയുന്നില്ല, അലിയിയ്ക്കാനവില്ല, സനാതനമാണ് , നാശമില്ലാത്തതാണ് മാറ്റാന്‍
സാധിയ്ക്കാത്തതാണ് ,ഗോചരമല്ല ,ബുദ്ധിയ്ക്ക് അപ്രാപ്യമായതാണ്,പരിവര്‍ത്തന വിധേയമല്ലാത്തതാണ്
16.ആയുധങ്ങളാല്‍ മുറിയ്ക്കാനോ, അഗ്നിയാല്‍ ജ്ജ്വലിപ്പിയ്ക്കാനോ, ജലത്താല്‍ നനയ്ക്കാനോ, കാറ്റാല്‍ ഉണക്കാനോ സാദ്ധ്യമല്ല.
എവിടെയോ ഇങ്ങനെയും കേട്ടിരിയ്ക്കുന്നു:
ആത്മാവിനീ ഭൂമി ബന്ധമില്ല
സ്വന്ത ദേഹവുമായൊരു ബന്ധമില്ല
ആത്മാക്കള്‍ തമ്മിലെ ബന്ധമുള്ളൂ
പരമാത്മാവുമായുള്ളൊരാത്മ ബന്ധം
( ഉറവിടം വ്യക്തമല്ല)
ദിവ്യദേശങ്ങള് - 5. തൃക്കൊടിത്താനം


ശ്രീമദ് ഭാഗവതം(വിവര്‍ത്തനം): സ്കന്ധം-1 അദ്ധ്യായം:5

സുത ഉവാച
അഥ തം സുഖം അസിന
ഉപാസിനം ബ്രിഹച്-ച്രവഃ
ദേവര്ഷിഃ പ്രാഹ വിപ്രാര്‍സിം
വീണ-പാണിഃ സ്മയന്ന് ഇവ
വിവര്‍ത്തനം
സുത ഗോസ്വാമി പറഞ്ഞു: അങ്ങനെ ദേവര്‍ഷി നാരദര് വളരെ സന്തുഷ്ടനായവിടെ ഉപവിഷ്ടനായി, പുഞ്ചിരി തൂകിക്കൊണ്ട ബ്രഹ്മര്‍ഷി വേദവ്യാസനോടായി ഇങ്ങനെ അഭി സംബോധന ചെയ്തു:
നാരദ ഉവാച
പരാശര്യ മഹാ-ഭാഗ
ഭവതഃ കച്ചിദ് ആത്മന
പരിതുഷ്യതി ശരീര
ആത്മ മനസ ഏവ വ
നാരദ മഹര്‍ഷി പറഞ്ഞു:
വ്യാസദേവനെ ‘അല്ലയോ പരാശര സൂനു‘എന്ന് അഭിസംബോധന ചെയ്തുകോണ്ട് നാരദ മഹര്‍ഷി തന്റെ അന്വേഷണങ്ങളാരംഭിച്ചു: ആത്മസാക്ഷാത്കാരത്തിന്റെ പാതയില്‍ ശരീരവും മനസ്സിനെയും തിരിച്ചറിഞ്ഞതില്‍ താങ്കള്‍ സന്തുഷ്ടനാണെന്ന് നാം കരുതട്ടെ?
ശ്ലോകം 3
ജിജ്ഞാസിതം സുസമ്പന്നം
അപി തേ മഹദ്-അദ്ഭുതം
കൃതവാന് ഭരതം യസ് ത്വം
സര്‍വര്‍ത്ത-പരിബ്രിംഹിതം
താങ്കളുടെ അന്വേഷണങ്ങളും പഠനങ്ങളുമെല്ലാം അതിന്റെ പൂര്‍ണ്ണരൂപത്തില്‍ പര്യവസാനിച്ചിരിയ്ക്കുന്നു എന്ന് നാം അറിയുന്നു, കൂടാതെ താങ്കള്‍ വളരെ മഹത്തായ മഹാഭാരത സൃഷ്ടിയും ചെയ്തു കഴിഞ്ഞിരിയ്ക്കുന്നു. മഹാഭാരതത്തിലെ വൈദിക ശ്രേണികളെ വളരെ വ്യക്തമായും വിപുലമായും വിവരിയ്ക്കുകയും ചെയ്തിരിയ്ക്കുന്നു.
ശ്ലോകം 4
ജിജ്ഞാസിതം അദിതം ച
ബ്രഹ്മ യത് തത് സനാതനം
തഥാപി സോചസ്യ ആത്മനം
അകൃതാര്‍ത്ത ഇവ പ്രഭോ
അവ്യക്തികത ബ്രഹ്മത്തെയും അതില്‍ നിന്നു വേര്‍തിരിയ്ക്കാവുന്ന മറ്റ് ജ്ഞാന ശകലങ്ങളെയും താങ്കള്‍അതിന്റെ പൂര്‍ണ്ണ സാഗത്യത്തോടെയാണ് ചിത്രീകരിച്ചിരിയ്ക്കുന്നത്. ഇതൊക്കെയാണെങ്കിലും എന്തുകൊണ്ടാണ് പ്രഭോ അങ്ങ് ഇതൊന്നും താനാല്ല ചെയ്തിരിയ്ക്കുന്നതെന്ന രീതിയില്‍ നിരാശനായി കാണപ്പെടുന്നത്?
ശ്ലോകം 5
അസ്ത്യ ഏവ മേ സര്‍വ്വം ഇദം ത്വവയോക്തം
തഥാപി നാത്മ പരിതുഷ്യതേ മേ
തന്-മൂലം അവ്യക്തം അഗധ-ബോധം
പൃച്ഛാമഹേ ത്വാത്മ-ഭവാത്മ-ഭൂതം
ശ്രീ വ്യാസദേവന് പറഞ്ഞു: താങ്കളെന്നെക്കുറിച്ച് പറഞ്ഞതെല്ലാം പൂര്‍ണ്ണമയും സത്യം തന്നെ. എന്നിരിയ്ക്കിലും എനിയ്ക്ക് ഇതില്‍ നിന്നൊന്നും ഒരു സാന്ത്വനം ലഭിയ്ക്കുന്നില്ല. അതുകൊണ്ടാണ് ഞാന്‍ അങ്ങയോട് എന്റെ ഈ അതൃപ്തിയുടെ മൂലകാരണങ്ങളെ അന്വേഷിച്ചത്, കാരണം സ്വയംഭൂവായ ബ്രഹ്മാവിന്റെ അരുമ പുത്രന്മാരിലൊരാളായ അങ്ങയുടെ ജ്ഞാനം അപാരവും അപ്രമേയവുമാണെന്നനിയ്ക്കറിയാം.
സ വൈ ഭവാന് വേദ സമസ്ത്ത-ഗുഹ്യം
ഉപാസിതോ യത് പുരുഷഃ പുരാണഃ
പരാവരേഷോ മനസൈവ വിശ്വം
സൃജതി അവതി അത്തി ഗുണൈര്‍ അസംഗഃ
അല്ലയോ ദേവ, ഭൌതികലോകത്തിലെ സൃഷ്ടി സ്ഥിതി സംഹാരങ്ങളുടെ നാഥനും ആത്മീയലോക പാലകനും പരമദിവ്യോത്തമപുരുഷനും ഭൌതിക പ്രകൃതിയുടെ ത്രിവിധ ഭാവങ്ങളില്‍ നിന്നും ആത്മീയമായി ഉന്നത വിധാനത്തില്‍ വര്‍ത്തിയ്ക്കുന്ന ഭഗവാനെ ആരാധിയ്ക്കുന്ന അങ്ങേയ്ക്ക് ഇത്തരം നിഗൂഢകാര്യങ്ങളെക്കുറിച്ച് വ്യക്തമായ അറിവുണ്ടാകും.
ശ്ലോകം 7
ത്വം പര്യതന്‍ അര്‍ക ഇവ ത്രി-ലോകിം
അന്തസ്-ചരോ വായുര്‍ ഇവാത്മ-സാക്ഷി
പരാവരേ ബ്രഹ്മണി ധര്‍മ്മതോ വരതൈഃ
സ്നാതസ്യ മേ ന്യൂനം അലം വിചക്ഷ്വ
സൂര്യനെപ്പോലെ, ദിവ്യനായ അങ്ങേയ്ക്ക് ത്രിലോകങ്ങളിലെവിടെയും സഞ്ചരിയ്ക്കാം, വായുവെപ്പോലെ സര്‍വ്വജീവജാലങ്ങളുടെയും ആന്തരികമായ സ്ഥാനങ്ങളില്‍ വ്യാപരിയ്ക്കുകയുമാവാം. അതുകൊണ്ട് തന്നെ അങ്ങ് സര്‍വ്വവ്യാപിയായ പരമാത്മാവിനോളം നന്മകള് പേറുന്നു. ആയതിനാല്‍ ആത്മീയ വിധാനത്തിലെ അച്ചടക്ക നിയമങ്ങളും പ്രതിജ്ഞകളുമെല്ലാം ഏകചിന്താനിരതമായി ജീവിതത്തില്‍ പകര്‍ത്തിയിരിയ്ക്കുന്ന എന്നിലുള്ള കുറവുകളെന്തെല്ലാമെന്ന് ദയവായി കണ്ടുപിടിച്ചു തന്നാലും.
ശ്ലോകം 8
ശ്രീ നാരദ ഉവാച:
ഭവതാനുദിത-പ്രായം
യസോ ഭഗവതോ അമലം
യേനൈവസൌ ന തുഷ്യേത
മന്യേ തദ് ദര്‍ശനം ഖിലം
ശ്രീ നാരദര് പറഞ്ഞു: അഭൌമവും കളങ്കരഹിതവുമായ പരമദിവ്യോത്തമപുരുഷന്റ്റെ മാഹാത്മ്യങ്ങളെക്കുറിച്ച് നീ ഒന്നും തന്നെ അതില്‍ പറഞ്ഞിട്ടില്ല. ഈശ്വരന്റെ ഇന്ദ്രിയപ്രീതി കൈവരിയ്ക്കാത്ത എത്ര വലിയ തത്വ സംഹിതയായാലും അത് ഉപയോഗശൂന്യമാണ്.
ശ്ലോകം 9
യത ധര്‍മ്മദയസ് ചാര്‍ത്ഥ
മുനി-വര്യാനുകീര്‍ത്തിതഃ
ന തതാ വസുദേവസ്യ
മഹിമ ഹി അനുവര്‍ണ്ണിതഃ
അല്ലയൊ മുനിശ്രേഷ്ഠാ അങ്ങ് മതാനുഷ്ഠാനാങ്ങളില്‍ തുടങ്ങുന്ന നാല് തത്വങ്ങളെക്കുറിച്ച് ആവോളം വിവരിച്ച് അതി വിപുലമാക്കി പക്ഷെ അങ്ങ് പരമ്പൊരുളായ വസുദേവന്റെ മഹിമാനങ്ങളെക്കുറിച്ച് ഒന്നു തന്നെ പറഞ്ഞില്ല.
ശ്ലോകം 10
ന യദ് വചസ് ചിത്ര-പദം ഹരേര്‍ യസോ
ജഗത്-പവിത്രം പ്രഗൃണീത കര്‍ഹിചിത്
തദ് വയസം തീര്‍ത്ഥ ഉഷന്തി മനസ
ന യത്ര ഹംസ നിരമന്തി ഉസിക്-ക്ഷയഃ
ഇക്കണ്ട പ്രപഞ്ചങ്ങളെ മുഴുവന്‍ പവിത്രീകരിയ്ക്കാന്‍ കഴിവുള്ള ഈശ്വരന്റെ മഹിമാനങ്ങളെ വാഴ്ത്താന്‍ ഉപകരിയ്ക്കാത്ത വാക്കുകള്‍ മാത്രം നിറഞ്ഞ ഒരു ഗ്രന്ഥത്തെ സന്ന്യാസിമാര്‍ കാകന്മാര്‍ക്കുള്ള തീര്‍ത്ഥാടനസ്ഥലത്തോടാണ് ഉപമിയ്ക്കാറ്. കാരണം പരിപൂര്‍ണ്ണരായി ആദ്ധ്യാത്മിക വിധാനത്തിലിരിയ്ക്കുന്ന എല്ലാ അന്തേവാസികള്‍ക്കും അത്തരത്തിലുള്ള ഒരു ഗ്രന്ഥത്തില്‍ നിന്ന് ആത്മീയാനന്ദം കണ്ടെത്തുക സാദ്ധ്യമല്ല.
തദ്-വഗ്-വിസര്‍ഗോ ജ്ഞാനതഘ-വിപ്ലവോ
യസ്മിന്‍ പ്രതി-സ്ലോകം അബദ്ധാവതി അപി
നാമാനി അനന്തസ്യ യസോ അങ്കിതാനി യത്
സൃണ്വന്തി ഗായന്തി ഗൃണന്തി സധവഃ
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഈ ലോകത്തിലെ വഴിപിഴയ്ക്കപ്പെട്ട സംസ്കാരത്തിന്റെ ഈശ്വര വിചാരമില്ലാതെ നീങ്ങുന്ന ജീവസത്തകളുടെ ജീവിതത്തില്‍ ഒരു വിപ്ലവം തന്നെ സൃഷ്ടിയ്ക്കാന്‍ കഴിവുള്ള, ആത്മീയവപുസ്സുകള്‍ കൊണ്ട് നിറഞ്ഞ, ഭഗവാന്റ്റെ നാമരൂപാദി ലീലകള്‍ നിറഞ്ഞ, ആത്മീയമഹിമകള്‍ കൊണ്ട് നിറയ്ക്കപ്പെട്ട സാഹിതീയ സൃഷ്ടികള്‍ , അപക്വമായി വ്യന്യസിച്ചിരിയ്ക്കുന്നതാണെങ്കില്‍ കൂടി അവ സത്യമായും ശുദ്ധസത്വത്തില്‍ വാഴുന്ന ജീവാത്മാക്കള്‍ സ്വീകരിയ്ക്കുകയും അവയെ സശ്രദ്ധം കേള്‍ക്കുകയും ഉരുവിടുകയും ചെയ്യുന്നു.
ശ്ലോകം 12
നൈഷ്കര്‍മ്മ്യം അപി അച്യുത-ഭവ-വര്‍ജ്ജിതം
ന ശോഭതേ ജ്ഞാനം അലം നിരജ്ഞനം
കുതഃ പുനഃ സസ്വദ് അഭദ്രം ഈശ്വരേ
ന ചാര്‍പിതം കര്‍മ്മ യദ് അപി അകാരണം
അപ്രമാദപരമായ ഭഗവാന്റെ പ്രത്യയഭാവനകളുടെ വ്യതിചലനത്തിലൂടെ ആത്മസാക്ഷാത്കാരത്തിനായി ആര്‍ജ്ജിയ്ക്കുന്ന ജ്ഞാനം ഭൌതികമാലിന്യങ്ങളില്‍ നിന്ന് മുക്തമാണെങ്കില്‍ക്കൂടി അവ നന്നല്ല. അപ്പോള്‍ ഫലേച്ഛയോടെ നാം അനുഷ്ഠിയ്ക്കുന്ന കര്‍മ്മങ്ങളുടെ കാര്യം പറയുകയും വേണ്ട, ഭഗവദ് സേവനത്തിനായുപകരിയ്ക്കാത്ത അത്തരം കര്‍മ്മങ്ങള്‍ തുടക്കം മുതല്ക്കു തന്നെ പ്രകൃത്യാ അവ വേദനാജനകമാണ് കൂടാതെ ക്ഷണികവുമാണ് .
ശ്ലോകം 13
അതോ മഹാ-ഭാഗ ഭവാന് അമോഘ-ദൃക്
സുചി-ശ്രവഃ സത്യ-രതോ ധൃത-വ്രതഃ
ഉരുക്രമസ്യാഖില-ബന്ധ-മുക്തയേ
സമാധിനനുസ്മാര തദ്-വിചേഷ്ടിതം
അല്ലയൊ വ്യാസ ദേവ, അങ്ങയുടെ കാഴ്ചപ്പാടുകള്‍ തികച്ചും പരിപൂര്‍ണ്ണമാകുന്നു. അങ്ങയുടെ കീര്‍ത്തി അകളങ്കിതമാകുന്നു. സത്യസന്തതയിലും തീരുമാനങ്ങളിലും അങ്ങെന്നും ഉറച്ചു നില്ക്കുന്നു. അങ്ങനെയുള്ള അങ്ങേയ്ക്ക് ഭഗവാന്റെ പൂര്‍വ്വ ലീലകളെക്കുറിച്ച് ധ്യാനിച്ച് ഭൌതിക കെട്ടുബന്ധങ്ങളില്‍ നിന്ന് ജീവാത്മാക്കളെ മുക്തി പദത്തിലേയ്ക്ക് നയിയ്ക്കാന്‍ സാധിയ്ക്കും.
ശ്ലോകം 14
തതോ അന്യഥ കിഞ്ചന യദ് വിവക്ഷതഃ
പൃതഗ് ദ്രിശസ് തത്-കൃത-രൂപ-നാമഭിഃ
ന കര്‍ഹിചിത് ക്വാപി ച ദുഃസ്ഥിത മതിര്
ലഭേത വതാഹത-നൌര്‍ ഇവസ്പദം
വിവര്‍ത്തനം
അങ്ങെന്തെക്കെയാണോ വിശദീകരിക്കാനാഗ്രഹിയ്ക്കുന്നത് അവയിലൊക്കെയും ഭഗവാന്റെ ഒരു പ്രത്യേക വീക്ഷണം ഉണ്ടാവുകയും തന്റെ നാമാദി രുപങ്ങളിലൂടെ പ്രതികരിയ്ക്കുകയും തത്ഫലമായി കാറ്റിലാടിയുലയുന്ന നങ്കൂരമില്ലാത്തൊരു വഞ്ചിയെ പോലെ മനസ്സ് ചഞ്ചലപ്പെടുകയും ചെയ്യുന്നു.
ശ്ലോകം 15
ജുഗുപ്സിതം ധര്‍മ്മ-കൃതേ അനുശാസതഃ
സ്വഭാവ-രക്തസ്യ മഹാന് വ്യതിക്രമഃ
യദ്-വാക്യതൊ ധര്‍മ ഇതിതരഃ സ്ഥിതോ
ന മന്യതേ തസ്യ നിവാരണം ജനഃ
ജീവസത്തകള്‍ സ്വാഭാവികമായും പ്രകൃത്യാ ആനന്ദത്തിനായി ആഗ്രഹിയ്ക്കുന്നവരാണ്, ധര്‍മ്മങ്ങളുടെ പേരില്‍ അവരെ നിങ്ങള്‍ അങ്ങനെ പ്രോത്സാഹിപ്പിച്ചു. ഇത് അഹേതുകവും ദണ്ഡനാത്മകവുമാണ് . താങ്കളുടെ ശിഷ്യത്വത്തിലാണ് അവരെല്ലാം നയിയ്ക്കപ്പെട്ടതും ധര്‍മ്മത്തിന്റെ പേരില്‍ ഇത്തരം പ്രവൃത്തികളെല്ലാം ആരംഭിച്ചതും, വിലക്കുകള്‍ക്ക് അവിടെ സ്ഥാനമേ ഉണ്ടായിരുന്നില്ല.
വിചക്ഷണോ അസ്യാര്‍ഹതി വേദിതും വിഭോര്‍
അനന്ത-പരസ്യ നിവൃത്തിതഃ സുഖം
പ്രവര്‍ത്താമനസ്യ ഗുണൈര്‍ അനാത്മനസ്
തതോ ഭവാന് ദാര്‍ശയ ചേഷ്ടിതം വിഭോഃ
പരമാത്മാവായ ഭഗവാന് സീമാതീതനാണ് . ഭൌതികാനന്ദങ്ങളില്‍ നിന്ന് വിരമിച്ച വളരെക്കുറച്ച് ശ്രേഷ്ഠ വ്യക്തികള്‍ക്ക് മാത്രമേ ഇത്തരം ആത്മീയ മൂല്യങ്ങളെക്കുറിച്ചുള്ള ജ്ഞാനം അര്‍ഹിയ്ക്കുന്നവരായുള്ളൂ. ആയതിനാല്‍ ഭൌതിക ബന്ധനങ്ങളില്‍ കുടുങ്ങി ആത്മീയവിധാനത്തിലെത്തി നോക്കാന്‍ സാധിയ്ക്കാത്ത ജീവാത്മാക്കള്‍ക്ക് നാം ആത്മ സാക്ഷാത്കാരത്തിനുള്ള വഴികള്‍ പറഞ്ഞു കൊടുക്കേണ്ടതാണ് . നാം ആര്‍ജ്ജിച്ച നന്മകള് വഴിയും പരമാത്മാവിന്റ്റെ ആത്മീയ പ്രവര്‍ത്തനങ്ങളുടെ വിവരണങ്ങളിലൂടെയുമാണ് നാം അത് സാധിയ്ക്കേണ്ടത്.
ശ്ലോകം 17
ത്യക്ത്വാ സ്വ-ധര്‍മ്മം ചരണാംബുജം ഹരേര്‍
ഭാജന്‍ അപക്വോ അഥ പതേത് തതോ യദി
യത്ര ക്വ വാഭദ്രം അഭൂത് അമുസ്യ കിം
കോ വര്‍ത്ത അപ്തോ അഭജതം സ്വ-ധര്‍മതഃ
ഭൌതിക ധര്‍മ്മങ്ങളെല്ലാം ഉപേക്ഷിച്ച് ഭക്തിയുത ഭഗവദ് സേവനത്തിനായി കടന്നു വരുന്ന ഒരു വ്യക്തി ഒരുപക്ഷേ അപക്വമായ ചില തലങ്ങളില്‍ വീണു പോകുന്നു, എന്നാല്‍ അത്തരം ഒരു പരജയത്തില്‍ മറ്റ് അപകടങ്ങളൊന്നും തന്നെ അദ്ദേഹത്തിന് സംഭവിയ്ക്കുന്നില്ല. എന്നാല്‍ നേരെ മറിച്ച് ഒരു അഭക്തനാണ് പൂര്‍ണ്ണമായും ഭൌതിക ധര്‍മ്മങ്ങളില്‍ മുഴുകുന്നതെങ്കില്‍ അവനൊന്നും നേടാന്‍ സാധിയ്ക്കുന്നു മില്ല.
ശ്ലോകം 18
തസ്യൈവ ഹേതോഃ പ്രയതേത കോവിദോ
ന ലഭ്യതേ യദ് ഭ്രമതം ഉപാര്യ അധഃ
തല്‍ ലഭ്യതേ ദുഃഖവദ് അന്യതഃ സുഖം
കാലേന സര്‍വത്ര ഗഭീര-രംഹസ
ബുദ്ധിശാലികളായ മനുഷ്യര്‍ അല്ലെങ്കില്‍ സാഹിതീയമായ അറിവുകള്‍ തേടി ഏറ്റവും ഉന്നതലോകമായ ബ്രഹ്മലോകം മുതല്‍ ഇങ്ങ് താഴെ ഏറ്റവും താണ ഗൃഹമായ പാതാള ലോകങ്ങള്‍ വരെ അലഞ്ഞു നടക്കുന്നവരും അറിയേണ്ട ഏറ്റവും വലിയ ജ്ഞാനം നമുക്കാവശ്യമുള്ളതിന് വേണ്ടി മാത്രം യത്നിയ്ക്കുക എന്നുള്ളതാണ് അല്ലാതെ മിഥ്യയായ കിട്ടാക്കനികള്‍ക്ക് വേണ്ടി വെറുതെ അലയരുത്.
ശ്ലോകം 19
ന വൈ ജനോ ജതു കഥാഞ്ചനാവ്രജേന്‍
മുകുന്ദ-സേവ്യ അന്യവദ് അംഗ സംസൃതിം
സ്മരണ്‍ മുകുന്ദാഗ്രി-ഉപാഗുഹനം പുനര്‍
വിഹതും ഇച്ചേന്‍ ന രസ-ഗ്രഹോ ജനഃ
പ്രിയപ്പെട്ട വ്യാസാ, ഭഗവാന് കൃഷ്ണന്റെ സേവനത്തിലിരിയ്ക്കുന്ന ഒരു ഭക്തന് ചിലപ്പോള്‍ എന്തെങ്കിലു കാരണങ്ങള്‍ കൊണ്ട് തഴേയ്ക്ക് നിപതിയ്ക്കുകയാണെങ്കില്‍ തന്നെ മറ്റുള്ളവരെ പോലെ അദ്ദേഹം ഭൌതികമായ തലത്തിലേയ്ക്ക് വീണു പോകുന്നില്ല കാരണം ഒരിയ്ക്കലെങ്കിലും ഭഗവദ് പാദാര വിന്ദങ്ങളില്‍ വ്യാപരിച്ചതിന്റെ സ്വാദ് ആസ്വദിച്ച അയാള്‍ക്ക് മറ്റൊന്നും ചെയ്യുക സാദ്ധ്യമല്ല, പകരം ആ ഓര്‍മ്മകള്‍ മാത്രമാകും എപ്പോഴും അയാള്‍ക്കുണ്ടാവുക.
ശ്ലോകം 20
ഇദം ഹി വിശ്വം ഭഗവാന് ഇവേതരോ
യതോ ജഗത്-സ്തന-നിരോധ-സംഭവഃ
തദ് ധി സ്വയം വേദ ഭാവംസ് തഥാപി തേ
പ്രദേശ-മത്രം ഭവതഃ പ്രദര്‍ശിതം
പരമ ദിവ്യോത്തമ പുരുഷനായ ഭഗവാനാണ് ഈ പ്രപഞ്ചം എങ്കില്‍ക്കുടി അവിടുന്ന് അവയില്‍ നിന്നൊക്കെ വളരെ അകലത്തിലുമാണ് . അവിടുന്നില്‍ നിന്നുമാത്രമാണ് ഈ പ്രപഞ്ച സൃഷ്ടികളുടെ ഉത്ഭവം തന്നെ, അതിന്റ്റെ സ്ഥിതിയും അവിടെത്തന്നെ, സംഹാരത്തിനു ശേഷം അവിടേയ്ക്ക് തന്നെ വിലയം പ്രാപിയ്ക്കുകയും ചെയ്യുന്നു. അങ്ങേയ്ക്ക് ഇവയെല്ലാം അറിവുള്ളതാണല്ലോ. ഞാനൊന്ന് സംക്ഷേപണം ചെയ്തു എന്നു മാത്രം.
ത്വം ആത്മനാത്മനം അവേഹ്യ അമോഘ-ദൃക്
പരസ്യ പുംസഃ പരമാത്മനഃ കാലം
അജം പ്രജാതം ജഗതഃ ശിവായ തന്
മഹാനുഭാവാഭ്യുദയോ അധിഗന്യതം
അങ്ങയുടെ കാഴ്ചപ്പാടുകള്‍ പരിപൂര്‍ണ്ണമാണ് . അങ്ങേയ്ക്ക് സ്വയം തന്നെ പരമദിവ്യോത്തമ പുരുഷനായ ഭഗവാനെ അറിയാന്‍ സാധിയ്ക്കുന്നുണ്ട് കാരണം അങ്ങ് ഭഗവാന്റെ വിസരണാവതാരങ്ങളിലോന്നാണല്ലോ. എല്ലാ ജീവസത്തകളുടെയും ക്ഷേമത്തിനായി ജനനമില്ലാതെ അങ്ങിവിടെ പ്രത്യക്ഷമായി. അതുകൊണ്ട് ദയവായി അവിടുന്ന് പരമദിവ്യോത്തമ പുരുഷനായ ഭഗവാന് ശ്രീ കൃഷ്ണന്റെ ദിവ്യമായ ആത്മീയ ലീലകളെക്കുറിച്ച് കുറച്ച് കൂടി വ്യക്തമായി വിവരിച്ചാലും.
ശ്ലോകം 22
ഇദം ഹി പുംസസ് തപസഃ ശ്രുതസ്യ വ
സ്വിസ്തസ്യ സുക്തസ്യ ച ബുദ്ധി-ദത്തയൊഃ
അവിച്യുതൊ അര്‍ത്ഥഃ കവിഭിര്‍ നിരൂപിതോ
യദ്-ഉത്തമശ്ലോക-ഗുണാനു വര്‍ണ്ണനം
ജ്ഞാനത്തിലുള്ള മുന്നേറ്റം, വൈവിധ്യമാര്‍ന്ന തപസ്യകള്, വേദ പഠനങ്ങള്‍, അര്‍പ്പണങ്ങള്‍, വേദ മന്ത്രങ്ങളുടെ ഉരുവിടല്, ദാനധര്‍മ്മങ്ങള്‍, ഭഗവാന്റെ ആത്മീയ വിവരണങ്ങളുടെ ആസ്വാദനം, തുടങ്ങിയ ആത്മീയ ഉന്നമത്തിനായുള്ള ഇത്തരം കാര്യങ്ങളെ വളരെ ഋണതയോടെയാണ് പണ്ഡിത വൃത്തങ്ങള്‍ വ്യതിചലനങ്ങളില്ലാതെ ഉപസംഹരിച്ചിരിയ്ക്കുന്നത്.
ശ്ലോകം 23
അഹം പുരതിത-ഭാവേ അഭാവം മുനേ
ദാസ്യസ് തു കസ്യാസ്ചന വേദ-വാദിനം
നിരൂപിതോ ബാലക ഏവ യോഗിനം
സുശ്രുസനേ പ്രവൃഷി നിര്‍വിവിക്ഷതം
അല്ലയോ മുനി വര്യാ, കഴിഞ്ഞ സഹസ്രാബ്ദത്തില്‍ ഞാന്‍ വേദാന്ത മാര്‍ഗ്ഗത്തില്‍ ചലിയ്ക്കുന്ന ഒരു കൂട്ടം ബ്രാഹ്മണര്‍ക്ക് സേവ ചെയ്യുന്ന ഒരു വേലക്കാരിയുടെ പുത്രനായിട്ടാണ് ജന്മമെടുത്തത്. അവര്‍ ഒരുമിച്ച് താമസിച്ചിരുന്ന നാല് മഴമാസക്കാലം എനിയ്ക്കവര്‍ക്കായി വ്യക്തിഗത സേവനങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു.
ശ്ലോകം 24
തെ മയ്യ് അപേതഖില- ചപലേ അര്‍ഭകേ
ദാന്തേ അദൃത-കൃദനകേ അനുവര്‍ത്തിനി
ചക്രുഃ കൃപം യദ്യപി തുല്യ-ദര്‍ശനഃ
സുശ്രുസമാനേ മുനയോ അല്പ-ഭാഷിണി
ആ വേദാന്തമാര്‍ഗ്ഗികള് നിഷ്പക്ഷവാദികളായിരുന്നുവെങ്കിലും അവരെന്നില്‍ അഹൈതുകമായ കാരുണ്യം ചൊരിഞ്ഞു. എന്നെക്കുറിച്ച് പറയുകയാണെങ്കില്‍ ഞാന്‍ സ്വയം നിയന്ത്രിതനായവനും, ഒരു ബാലനായിരിന്നിട്ട് കൂടീ കായിക വിനോദങ്ങളിലോന്നും താല്പര്യമില്ലത്തവനുമായിരുന്നു. കൂടാതെ ഞാന്‍ വികൃതിയുമായിരുന്നില്ലെന്ന് മാത്രവുമല്ല ആവശ്യത്തിനുപരിയായി സംസാരിച്ചിരുന്നുമില്ല.
ശ്ലോകം 25
ഉച്ചിഷ്ട-ലേപാന്‍ അനുമോദിതോ ദ്വിജൈഃ
സകൃത സ്മ ഭുഞേ തദ്-അപസ്ത-കില്ബിഷഃ
ഏവം പ്രവൃത്തസ്യ വിശുദ്ധ-ചേതസസ്
തദ്-ധര്‍മ്മ ഏവാത്മ-രുചിഃ പ്രജായതേ
ഒരിയ്ക്കല്‍ മാത്രം ആ പുണ്യാത്മാക്കളുടെ അനുവാദത്തോടെ അവരുടെ അഹാരത്തിന്റെ ഉച്ചിഷ്ടം ഞാനെടുത്ത് ഭക്ഷിയ്ക്കുകയുണ്ടായി, അതിലൂടെ എന്റെ എല്ലാ പാപങ്ങളും വളരെ പെട്ടെന്ന് തന്നെ ഇല്ലാതായി. അങ്ങനെ ആ സേവനങ്ങളിലൂടെ ഞാന്‍ ഹൃദയശുദ്ധിവരുത്തി, ആ സമയത്ത് ആത്മീയവാദികളുടെ സ്വഭാവം എനിയ്ക്ക് വളരെ വേഗം ആസ്വാദ്യമായി ത്തീര്‍ന്നു.
തത്രാന്വഹം കൃഷ്ണ-കഥഃ പ്രഗായതം
അനുഗ്രഹേനസൃണവം മനോഹരഃ
തഃ ശ്രദ്ധയ മേ അനുപദം വിശൃന്വതഃ
പ്രിയാശ്രവസ്യ അംഗ മമഭവദ് രുചിഃ
അല്ലയോ വ്യാസദേവ, മഹാന്മാരായ വേദാന്തികളുമായുള്ള ആ ഒത്തുചേരലില്‍ അവരുടെ തന്നെ കൃപയാല്‍ ഭഗവാന് കൃഷ്ണന്റെ അത്യാകര്‍ഷകമായ ലീലാവിനോദങ്ങള്‍ എനിയ്ക്ക് ശ്രവിയ്ക്കുമാറായി അത് ഞാന്‍ ശ്രദ്ധയോടെ കേള്‍ക്കുകയും ചെയ്തു, അതിനു ശേഷം പരമദിവ്യോത്തമ പുരുഷനെക്കുറീച്ച് കേള്‍ക്കാനുള്ള ഒരു രുചി അനുനിമിഷം എന്നില്‍ കൂടീക്കൂടിവന്നു.
തസ്മിംസ് തദ ലബ്ദ-രുചേര്‍ മഹ മതേ
പ്രിയസ്രവസ്യ അസ്ഘലിത മതിര് മമ
യയാഹം ഏതത് സദ്-അസത് സ്വ-മായയ
പശ്യേ മയി ബ്രഹ്മണി കല്പിതം പരേ
വിവര്‍ത്തനം
അല്ലയോ മഹമുനേ, പരമദിവ്യോത്തമ പുരുഷനെക്കുറിച്ച് ശ്രവിയ്ക്കുന്നതിനുള്ള രുചി കൈവന്ന നിമിഷത്തില്‍ തന്നെ ഭഗവാനോടുള്ള എന്റെ ശ്രദ്ധ മാലിന്യരഹിതമായി. അങ്ങനെ എന്റെ രുചി രൂപപ്പെടുംന്തോറും സൂക്ഷ്മവും സ്ഥൂലവുമായ പുറം ചട്ടകള് എന്റെ തന്നെ അജ്ഞതയാല്‍ സൃഷ്ടിയ്ക്കപ്പെട്ടതാണെന്നെനിയ്ക്ക് മനസിലാക്കാന്‍ കഴിഞ്ഞു, കൂടാതെ ഞാനും ഭഗവാനും ആത്മീയ സത്തകളാണെന്ന് മനസ്സിലാക്കുവാനും കഴിഞ്ഞു.
ശ്ലോകം 28
ഇത്തം ശരത്-പ്രവൃശികവ് ഋതു ഹരേര്‍
വിസൃന്വതോ മേ അനുസവം യസോ അമലം
സങ്കീര്‍ത്യമാനം മുനിഭിര്‍ മഹാത്മഭിര്‍
ഭക്തിഃ പ്രവൃത്താത്മ-രജസ്-തമോപഹ
വിവര്‍ത്തനം
അങ്ങനെയുള്ള രണ്ട് ഋതുക്കള്‍ ഒരുമിച്ചാഗതമായ മഴമേഘങ്ങള്‍ പേറുന്ന ആ ശരത്കാലത്തില്‍ ഈ മഹാനുഭാവന്മാരായ മുനിവര്യന്മാര് ഭഗവാന്റെ മഹിമാനങ്ങള്‍ കളങ്കരഹിതമായ ഉരുവിടുന്നത് കേള്‍ക്കുവാനുള്ള അവസരം എനിയ്ക്ക് ലഭിച്ചു. അങ്ങനെ എപ്പോഴാണോ ഞാന്‍ ഭക്തിയുത ഭഗവദ് സേവനം ആരംഭിച്ചത് എന്റെ അജ്ഞതയുടെയും വികാരങ്ങളുടെയും പുറം ചട്ടകള് എന്നെ വിട്ടകന്നു.
ശ്ലോകം 29
തസ്യൈവം മേ അനുരക്തസ്യ
പ്രസ്രീതസ്യ ഹതൈനസഃ
ശ്രദ്ധാധാനസ്യ ബലസ്യ
ദന്താസ്യാനുചരസ്യ ച
വിവര്‍ത്തനം
ഞാനവരുമായി മാനസികമായി ഒരു ആത്മബന്ധം പുലര്‍ത്തിപോന്നു. ഞാനൊരു സത്സ്വഭാവി ആയതുകാരണം എന്റെ പാപങ്ങളെല്ലാം ആ സേവനങ്ങളിലൂടെ തുടച്ചു നീക്കപ്പെട്ടു. അതിലൂടെ ഹൃദയത്തില്‍ അവരോടൊരു ബലവത്തായ വിശ്വാസം കൈവരുകയും ചെയ്തു. ഞാനെന്റെ ഇന്ദ്രിയങ്ങളെ നിയന്ത്രിയ്ക്കുകയും അതിലൂടെ എനിയ്ക്ക് വളരെ കര്‍ശനമായി എന്റെ മനസിനെയും ശരീരത്തെയും നിയന്ത്രിച്ച് ശുദ്ധ ഭക്തിയുടെ പാതയില്‍ ചരിയ്ക്കാനായി.
ശ്ലോകം 30
ജ്ഞാനം ഗുഹ്യതമം യത് തത്
സാക്ഷാദ് ഭഗവതോദിതം
അന്വവോചന്‍ ഗമീഷ്യന്തഃ
കൃപയ ദീന-വത്സലഃ
അജ്ഞരായ പതിതാത്മാക്കളോട് അത്യധികം കാരുണ്യമരുളുന്ന ആ ഭക്തിവേദാന്തികള്‍ അവിടം വിട്ടുപോകുമ്പോള്‍ പരമദിവ്യോത്തമ പുരുഷന് അവര്‍ക്കായി സ്വയം അരുളിയ ആ ഗുഹ്യമായ വിഷയം എനിയ്ക്ക് ഉപദേശിച്ചു തന്നു.
യേനൈവഹം ഭഗവതോ
വസുദേവസ്യ വേധസഃ
മയാനുഭവം അവിദം
യേന ഗച്ചന്തി തത്-പദം
വിവര്‍ത്തനം
ആ ഗുഹ്യമായ ജ്ഞാനം ഉപയോഗിച്ച് സര്‍വ്വചരാചരങ്ങളുടെയും സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ നിന്ത്രിയ്ക്കുന്ന ഭഗവാന് ശ്രീ കൃഷ്ണന്റെ ഊര്‍ജ്ജങ്ങളുടെ പ്രഭാവത്തെ വളരെ വ്യക്തമായും മനസ്സിലാക്കാന്‍ കഴിഞ്ഞു. അത്തരത്തിലുള്ള അറിവ് ഒരുവനെ അവിടത്തെ സവിധത്തിലേയ്ക്ക് മടങ്ങിവരുവാന്‍ സാധിയ്ക്കുന്ന ഉപാധിയാണെന്നുമാത്രവുമല്ല അവിടുത്തെ ദര്‍ശനവും സാദ്ധ്യമാകുന്നു.
ശ്ലോകം 32
ഏതത് സംസുചിതം ബ്രഹ്മംസ്
തപ-ത്രയ-ചികിത്സിതം
യദ് ഈശ്വരേ ഭഗവതി
കര്‍മ്മ ബ്രഹ്മണി ഭാവിതം
അല്ലയോ ബ്രാഹ്മണ, വ്യാസദേവ, എല്ലാ പ്രശ്നങ്ങളില്‍ നിന്നും ദുരിതാനുഭവങ്ങളില്‍ നിന്നും കരകയറുന്നതിനുള്ള വഴി എന്നത് ഒരുവന് തന്റെ പ്രവൃത്തികളെയെല്ലാം പരമദിവ്യോത്തമ പുരുഷനായ ഭഗവാന് ശ്രീകൃഷ്ണന് അര്‍പ്പിയ്ക്കുക എന്നതാണ്. ഇതാണ് അഭിജ്ഞ മതം.
ശ്ലോകം 33
അമയോ യസ് ച ഭൂതാനാം
ജയതേ യേന സുവ്രത
തദ് ഏവ ഹി അമയം ദ്രവ്യം
ന പുനതി ചികിത്സിതം
അല്ലയോ പുണ്യാത്മാവേ, അത്തരം കാരണങ്ങള്‍ കൊണ്ടുണ്ടാകാവുന്ന അസുഖങ്ങള്‍ ശമനം ചെയ്യുന്നതിന് വൈദ്യശാസ്ത്രപരമായ എന്തെങ്കിലും ചികിത്സാവിധികളുണ്ടോ?
ശ്ലോകം 34
ഏവം നൃണാം ക്രിയ-യോഗഃ
സര്‍വേ സംസൃതി-ഹേതവഃ
ത ഏവാത്മ-വിനശയ
കല്പന്തേ കല്പിതഃ പരേ
അങ്ങനെ തന്റെ എല്ലാ പ്രവൃത്തികളും ഭഗവാന് വേണ്ടി ആത്മാര്‍പ്പണം ചെയ്യുന്ന മനുഷ്യര്‍, അത്തരം പ്രത്യേക പ്രവര്‍ത്തനങ്ങളിലൂടെ ഉളവാകുന്ന ശാശ്വതമായ ബന്ധനങ്ങള്‍ ഫലേച്ഛയോടെയുള്ള ഭൌതിക പ്രവര്‍ത്തനങ്ങളാകുന്ന വൃക്ഷത്തിന്റെ നാശത്തിന് കാരണമാകുന്നു.
ശ്ലോകം 35
യദ് അത്ര ക്രിയതേ കര്‍മ
ഭഗവത്-പരിതോഷണം
ജ്ഞാനം യത് തദ് അധീനം ഹി
ഭക്തി-യോഗ-സമന്വിതം
ഈ ജന്മത്തില് നാം ഭഗവാന്റെ പ്രവര്‍ത്തന സംതൃപ്തിക്കനുസരണമായി എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ നടത്തിയോ അതിനെ ഭക്തി-യോഗം എന്നു വിളിയ്ക്കുന്നു, അല്ലെങ്കില്‍ ആത്മീയമായ ഭക്തിയുത ഭവദ്സേവ എന്നോ വിളിയ്ക്കാം, കൂടാതെ എന്തിനെയാണൊ ജ്ഞാനം എന്ന് വിളിയ്ക്കുന്നത് അത് അവിടെ ഒരു അനുബന്ധ ഘടകമായി നിലനില്ക്കുകയും ചെയ്യുന്നു.
കുര്‍വന യത്ര കര്‍മണി
ഭഗവച്-ചിക്സയാസകൃത്
ഗൃണന്തി ഗുണ-നാമാനി
കൃഷ്ണസ്യാനുസ്മരന്തി ച
പരമദിവ്യോത്തമ പുരുഷനായ ഭഗവാന് ശ്രീ കൃഷ്ണന്റെ ആജ്ഞാനുവര്‍ത്തികളായി നാം നമ്മുടെ പ്രവൃത്തികള്‍ ചെയ്യുമ്പോള്‍, ഒരുവനില്‍ അനുനിമിഷം അവിടുത്തെ നാമ-ഗുണാദി സ്മരണകള്‍ നിലനില്ക്കുന്നു.
ശ്ലോകം 37
ഓം നമോ ഭഗവതേ തുഭ്യം
വസുദേവായ ധീമഹി
പ്രദ്യുംനയാനിരുദ്ധായ
നമഃ സങ്കര്‍ഷണായ ച
നമുക്കെല്ലാവര്‍ക്കും വസുദേവന്റെയും അവിടുത്തെ ഭാഗിക വിസരണങ്ങളായ പ്രദ്യുംനന്റെയും, അനിരുദ്ധന്റെയും സംങ്കര്‍ഷണന്റെയും മഹിമാനങ്ങളെ വാഴ്ത്തി സ്തുതിയ്ക്കാം.
ശ്ലോകം 38
ഇതി മൂര്‍ത്തി-അഭിധാനേന
മന്ത്ര-മൂര്‍ത്തീം അമൂര്‍ത്തികം
യജതേ യജ്ന-പൂരുഷം
സ സമ്യഗ് ദര്‍ശനഃ പുമാന്
അങ്ങനെ അവിടുന്ന് നാളെയുടെ പ്രവചനങ്ങളുള്‍ക്കൊള്ളുന്ന യാഥാര്‍ത്ഥ്യമാകുകയും, ഭൌതികരൂപമില്ലാത്ത ആത്മീയ ശബ്ദത്തിന്റെ പ്രതിനിധിയായ പരമദിവ്യോത്തമപുരുഷനായ വിഷ്ണുവാകുകയും എല്ലാവരാലും ആരാധിയ്ക്കപ്പെടുകയും ചെയ്യുന്നു.
ശ്ലോകം 39
ഇമം സ്വ-നിഗമം ബ്രഹ്മണ്
അവേത്യ മദ്-അനുഷ്ഠിതം
അദന്‍ മേ ജ്ഞാനം ഐശ്വര്യം
സ്വാസ്മിന് ഭാവം ച കേശവഃ
അല്ലയോ ബ്രാഹ്മണാ, അങ്ങനെ പരമപിതാവായ ഭഗവാന്റെ കൃപയാല്‍ വേദങ്ങളുടെ പല നിഗൂഢ ഭാഗങ്ങളിലായി ഗുപ്തമായിരിയ്ക്കുന്ന ജ്ഞാന ശകലങ്ങളെ എനിയ്ക്ക് സംഭാവനയായി ലഭിച്ചു, അതിനുശേഷം ആത്മീയ ഐശ്വര്യങ്ങള്‍ അങ്ങെന്നില്‍ ചൊരിഞ്ഞു, അതിനുശേഷം അവിടുത്തെ ഏറ്റവും അടുത്ത ജീവസത്തകള്‍ക്ക് മാത്രം നല്കുന്ന സ്നേഹയുതമായ ഭക്തിയുതസേവനം അവിടുന്നെന്നില്‍ വര്‍ഷിച്ചു.
ശ്ലോകം 40
ത്വം അപി അദാഭ്ര-ശ്രുത വിശ്രുതം വിഭോഃ
സമാപ്യതേ യേന വിദം ബുഭുത്സിതം
പ്രഖ്യാഹി ദുഃഖൈര്‍ മുഹുര്‍ അര്‍ദിതാത്മനം
സങ്ക്ലേശ-നിര്‍വാണം ഉഷന്തി നാന്യഥാ
അതുകൊണ്ട് ദയവായി വേദസാഗരത്തിന്റെ അനന്തശായിയില്‍ വര്‍ത്തിയ്ക്കുന്ന അങ്ങ് ഞങ്ങള്‍ക്കുവേണ്ടി കൃപാവാരിധിയായ ഭഗവാന്റെ പ്രവൃത്തികളെക്കുറിച്ച് വിവരിച്ചു തന്നാലും അതുവഴി മഹപണ്ഡിതന്മാരുടെ ആശകള്‍ തൃപ്തമാവുമെന്ന് മാത്രവുമല്ല അതേ സമയം ലോകം മുഴുവനുമുള്ള ജീവസത്തകളുടെ ഭൌതിക കെട്ടുപാടുകളില്‍ കുടുങ്ങിയ ജീവിതപ്രശ്നങ്ങളെ ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നു. വാസ്തവത്തില്‍ ഇത്തരം കെട്ടുബന്ധങ്ങളില്‍ നിന്നും രക്ഷനേടുന്നതിന് മറ്റൊരു മാര്‍ഗ്ഗവും ഇല്ല തന്നെ.
ഭക്തി വേദാന്ത സ്വാമിയാല്‍ ഇംഗ്ലീഷില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട ശ്രീമദ് ഭാഗവതത്തിന്റെ ഒന്നാം സ്കന്ധത്തിലെ അദ്ധ്യായം അഞ്ചിലെ ശ്ലോകങ്ങളുടെ മലയാള വിവര്‍ത്തനം ഇവിടെ പൂര്‍ണ്ണമാകുന്നു.
Wednesday, April 11, 2007
ദിവ്യദേശങ്ങള് - 4. തൃക്കാക്കര


അതിനുശേഷം,ഭഗീരഥന് ശ്രീ രുദ്രനില്‍ നിന്ന് ഗംഗാജലം ലഭിയ്ക്കുകയും സകാരന്മാരുടെ ചാരത്തില്‍ തളിയ്ക്കുകയും അങ്ങനെ അവര്‍ക്ക് മുക്തി ലഭിയ്ക്കുകയും ചെയ്തു. അത്രയ്ക്ക് കേമനായ കപിലമുനിയ്ക്കും കാക്കര അപ്പന് ദര്‍ശനം നല്‍കിയിരിയ്ക്കുന്നതും ഇവിടെയാണ് . പരിപാവനമായ കപില തീര്‍ത്ഥവും ഇവിടുത്തെ പ്രത്യേകതയാണ് കാരണം മഹബലി ചക്രവര്‍ത്തി ഈ തീര്‍ത്ഥത്തില്‍ നിന്ന് ജലം എടുത്തിട്ടാണ് വാമനമൂര്‍ത്തിയുടെ ആഗ്രഹ പ്രകാരമുള്ള ഭൂദാനം നടത്തുന്നത്.

പത്താം നൂറ്റാണ്ടില്‍ ഭാസ്കര രവിവര്‍മ്മയുടെ കാലഘട്ടത്തില്‍ ചേര രാജാവായ കുലശേഖര വര്‍മ്മയില്‍ നിന്നും ഈ ധാമത്തിന് വേണ്ട ദാന ധര്‍മ്മങ്ങള്‍ ലഭിച്ചിരുന്നു എന്ന് ശിലാശാസനങ്ങളില്‍ നിന്നും മനസ്സിലാകുന്നുണ്ട്.
Tuesday, April 10, 2007
ദിവ്യദേശങ്ങള് - 3. തിരുചെങ്ങന്നൂര്‍

പാണ്ഡവരില്‍ മൂത്തയാളായ ധര്‍മ്മപുത്രര്‍(യുധിഷ്ഠിരന്) ഈ അമ്പലത്തിന്റ്റെ വികാസത്തിന് വേ ണ്ടി വളരെയധികം ആത്മീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നതാണിവിടൂത്തെ പ്രത്യേകത. ഈ സ്ഥലത്തെ തിരിച്ചിറ്റാറെന്നും കൂടാതെ പെരുമാള്‍ കോവിലെന്നും വിഷ്ണു ധാമമെന്നു മൊക്കെ ജനങ്ങള്‍ വിളിയ്ക്കാറുണ്ട്.
ഭസ്മാസുരനില്‍ നിന്ന് ശ്രീ രുദ്രനെ രക്ഷിയ്ക്കാന്‍ ഭഗവാന് മോഹിനി അവതാരം പൂണ്ടത് ഇവിടെ വച്ചാണ് .ഭഗവാന്റെ ആ ലീല ഇങ്ങനെ പോകുന്നു ഒരിയ്ക്കല്‍ ഒരിടത്ത് സുഗന് എന്ന പേരുള്ള ഒരു അസുരനുണ്ടായിരുന്നു. അയാളുടെ പുത്രനായിരുന്നു ഭസ്മാസുരന്. പലെ തപ സ്ചൈര്യകളും ചെയ്ത് അയാള്‍ക്ക് വരങ്ങള്‍ ലഭിച്ചിരുന്നു. അതിലൊന്നായിരുന്നു രുദ്രനില്‍ നിന്ന് ലഭിച്ച ചൂണ്ടു വരം. അതിന് പ്രകാരം പദ്മാസുരന് തന്റെ ചൂണ്ടുവിരല്‍ കൊണ്ടു ആരുടെയെങ്കിലും ശിരസ്സില്‍ സ്പര്‍ശിച്ചാല്‍ ആ വ്യക്തി തത്ക്ഷണം തന്നെ ഭസ്മമായി മാറും.
വരം കിട്ടീയ മാത്രയില്‍ അഹങ്കാരത്താല്‍ മതി മറന്ന അസുരന് ശ്രീ രുദ്രനില്‍ തന്നെ പ്രയോഗിച്ച് ഭസ്മീകരിയ്ക്കാന്‍ തീരുമാനിച്ച് രുദ്രന്റെ പിന്നാലെ പാഞ്ഞു. ഇതു കണ്ട രുദ്രന് വളരെ വേഗത്തില്‍ നാരായണന്റെ അടുക്കല്‍ അഭയം പ്രാപിച്ചു. ദേവലോക സുന്ദരികളായ രംഭ, തിലോത്തമ, ഉര്‍വശി മാരോക്കെയും അസുരന്റെ ഈ ഉദ്യമത്തെ ഭയത്തോടെയാണെങ്കിലും തടയാന്‍ ശ്രമിച്ചു എങ്കിലും ഫലവത്തായില്ല, അവരെയൊക്കെ തട്ടിമാറ്റിക്കൊണ്ട് ആ അസുര കോമരം രുദ്രനെ ലക്ഷ്യമാക്കി പാഞ്ഞു നടന്നു. ആ സമയത്തിങ്കല്‍ ശ്രീമാന്‍ നാരായണന് മോഹിനിവേഷം കൈക്കൊള്ളുകയും ഭസ്മാസുരന്റെ മുന്നിലേയ്ക്ക് ഒരു തരുണീമണിയായി അവതരിയ്ക്കുകയും ചെയ്തു. മോഹിനീ രൂപത്തിന്റെ സൌന്ദര്യത്തില്‍ പദ്മാസുരന് മതിമറന്ന് അനങ്ങാതെ നിന്നു, അവളുടെ സൌന്ദര്യം തനിക്കാസ്വദിയ്ക്കണമെന്ന് മനാസ്സാലാഗ്രഹിച്ചു. ആ സമയം മോഹിനി രൂപം പൂണ്ട നാരായണന് ഒരു കൌശലത്തോടെ ഭസ്മാസുരനോട് പറഞ്ഞു ആദ്യം നീ ഈ എണ്ണയില്‍ സ്നാനം ചെയ്യൂ അതിനു ശേഷം നിനക്കെന്നെ പ്രാപിയ്ക്കാവുന്നതാണ്.
ഇത് കേട്ട മാത്രയില്‍ തന്നെ പദ്മാസുരന് വളരെ സന്തോഷമാവുകയും പുഷ്കരണിയിലേയ്ക്ക് എണ്ണ തേയ്ച്ച് കുളിയ്ക്കാനായി കുളക്കടവിലേയ്ക്ക് പുറപ്പെടുകയും ചെയ്തു. എപ്പോഴാണോ തന്റെ കരങ്ങളില്‍ എണ്ണയെടുത്ത് അസുരന് തന്റെ മൂര്‍ദ്ധാവില്‍ തഴുകിയത് തന്റെ ചൂണ്ടുവിരല്‍ അറിയാതെ അസുരന്റെ തലയില്‍ സ്പര്‍ശിച്ചു,ആ മാത്രയില്‍ തന്നെ ഭസ്മാസുരന് ഒരുപിടിചാരമായി നിലത്തു വീണു. അങ്ങനെ ശ്രീമാന്‍ നാരായണന് രുദ്രനെ രക്ഷിച്ചു. കുടാതെ അവിടെ വച്ച് ഭഗവാന്, രുദ്രന് പ്രത്യേക ദര്‍ശനം നല്‍കുകയും ചെയ്തു.
അങ്ങനെ നിന്ന തിരുക്കോലത്തിലുള്ള ഭഗവാന് ഇമയവാരപ്പന്റെ ദര്‍ശനം പടിഞ്ഞാറ് ദിശയിലേയ്ക്കാണ് . ഈ സ്ഥലത്ത് മറ്റൊരു വലിയ ശിവക്ഷേത്രവും കാണുന്നുണ്ട്. പുരാതനമായ വിഷ്ണു ധാമങ്ങള്‍ക്കടുത്തായി എപ്പോഴും ഒരു ശിവധാമം കാണാറുണ്ടെന്നതും ഒരു പ്രത്യേകതയാണ് .
മഹാഭാരതത്തിലെ ഭാരത യുദ്ധസമയത്ത് ദ്രോണസുതനായ അശ്വദ്ധാമാവ് പാണ്ഡവര്‍ക്കെതിരായി ദുര്യോധന പക്ഷം ചേര്‍ന്നു കൌരവരോട് യുദ്ധം ചെയ്യാനായി രണാങ്കണത്തിലെത്തി. അങ്ങനെ യുദ്ധമാരംഭിച്ച് കുറച്ചു സമയത്തിനുശേഷം ധര്‍മ്മ പുത്രര്‍ തന്റെ ഘനഗംഭീരമായ ശബ്ദത്തില്‍ ‘അശ്വദ്ധാമാവ്’എന്ന ആന മരിച്ചു എന്ന് എട്ട് ദിക്കുകളും കേള്‍ക്കുമാറ് ഉച്ചത്തില്‍ അലറി. കൌരവരെ തെറ്റിദ്ധരിപ്പിയ്ക്കാന്‍ വേണ്ടി അദ്ദേഹം ആന എന്നുള്ളത് ശബ്ദം താഴ്ത്തിയാണ് പറഞ്ഞത്. തന്റെ പുത്രനാണ് മരിച്ചതെന്ന് കരുതി ദ്രോണര് ആ യുദ്ധഭൂമിയില്‍ വച്ച് തന്നെ ഹൃദയം പൊട്ടി മരിച്ചു വീണു. എന്നാല്‍ തന്റെ ഈ പ്രവൃത്തിയില്‍ മനം നൊന്ത് യുധിഷ്ഠീരന്‍ തിരുചെങ്ങന്നൂരെന്ന ഈ സ്ഥലത്തേയ്ക്ക് വരുകയും തന്റെ പാപ ഭാരം ഇല്ലായ്മ ചെയ്യാന്‍ അദ്ദേഹം അമ്പലത്തിന്റ്റെ അഭിവൃദ്ധിയ്ക്കായി പ്രവര്‍ത്തിച്ചു ഇമയവരപ്പനെ ആരാധിച്ച് ഇവിടെ ഈ ക്ഷേത്രത്തില്‍ കഴിഞ്ഞുകൂടി.
ഇവിടുത്തെ മൂല വിഗ്രഹം ഇമയവരപ്പനാണ്. ലക്ഷ്മീ ദേവിയെ ഇവിടെ സെങ്കമാല വല്ലി എന്നണറിയപ്പെടുന്നത്. നമ്മാള്വാര് ഇവിടെയും 11 പാശുരാമങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. സംഗ പുഷ്കരണി, തിരുച്ചിറ്റാര്‍ എന്നിവയാണിവിടുത്തെ പ്രധാന തീര്‍ത്ഥങ്ങള്‍. ജഗജ്യോതിയാണ് ഇവിടുത്തെ വിമാനം.